അഞ്ചാം വിവാഹത്തിന് കച്ച കെട്ടി ഇറങ്ങിയ 55 കാരനെ ആദ്യ ഭാര്യമാരും ഏഴു മക്കളും ചേര്‍ന്ന് വേദിയില്‍ വച്ച് കയ്യോടെ പിടികൂടി

അഞ്ചാം വിവാഹത്തിന് തയ്യാറെടുത്ത് വിവാഹ പന്തലിൽ എത്തിയ 55 കാരനെ ഇയാളുടെ ആദ്യ ഭാര്യമാരും മക്കളും ചേര്‍ന്നാണ് പിടി കൂടിയത്. ഈ സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്. ഇയാളുടെ തട്ടിപ്പ് പൊളിച്ചടുക്കിയത് മുൻപ് ഇദ്ദേഹം വിവാഹ തട്ടിപ്പിന് ഇരയാക്കിയ സ്ത്രീകളും ആ ബന്ധത്തിൽ ഉണ്ടായ മക്കളും  ചേർന്നാണ്. ഇയാളെ ഞെട്ടിച്ചുകൊണ്ട് ഇയാളുടെ മുൻ ഭാര്യമാരും അവരുടെ മക്കളും ചേർന്ന് വിവാഹ വേദിയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്നതോടെയാണ് വിവാഹ തട്ടിപ്പ് വീരന്റെ യഥാർത്ഥ ചിത്രം പുറം ലോകമറിയുന്നത്. വിവാഹം കൃഷി ആക്കി മാറ്റിയ  ഷാഫി അഹമ്മദ് എന്ന 55 കാരനാണ് നാടിനെയും നാട്ടുകാരെയും നാട്ടുകാരെയും പറ്റിച്ചു വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതിനിടെ പോലീസ് പിടിയില്‍ ആകുന്നത്.

അഞ്ചാം വിവാഹത്തിന് കച്ച കെട്ടി ഇറങ്ങിയ 55 കാരനെ ആദ്യ ഭാര്യമാരും ഏഴു മക്കളും ചേര്‍ന്ന് വേദിയില്‍ വച്ച് കയ്യോടെ പിടികൂടി 1

അഞ്ചാം വിവാഹത്തിന് തയ്യാറെടുത്ത് എത്തിയ വധുവിനോടും അവരുടെ ബന്ധുക്കളോടും ആദ്യ ഭാര്യമാരും മക്കളും ചേർന്ന് കാര്യങ്ങൾ എല്ലാം പറഞ്ഞ് ധരിപ്പിച്ചു. ഇതോടെ അവിടെ ഉണ്ടായിരുന്ന നാട്ടുകാർ തട്ടിപ്പ് വീരനെ കൈകാര്യം നന്നായി ചെയ്തു. പിന്നീട് സംഭവ സ്ഥലത്തേക്ക് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു. തങ്ങൾക്ക് പിതാവ് ചെലവിന് പോലും തരാറില്ല എന്നും ധനം കണ്ടെത്തുന്നതിനുള്ള എളുപ്പ വഴിയായിട്ടാണ് ഇയാൾ വിവാഹത്തെ കാണുന്നതെന്നും ഇദ്ദേഹത്തിന്റെ മക്കളും ഭാര്യമാരും പറയുന്നു. നിലവില്‍ നാല് ഭാര്യമാരും അവരില്‍ 7 മക്കളും ആണ് ഇയാള്‍ക്കുള്ളത്. ഗ്രാമത്തിന് പുറത്തും പല സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധം ഉണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. ഇനിയും നിരവധി പേരെ ഇയാള്‍ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.  

Exit mobile version