നിക്കറില്‍ മൂത്രം ഒഴിച്ചതിന്റെ പേരില്‍ ദളിത് ബാലന്റെ സ്വകാര്യ ഭാഗം അങ്കണവാടി ജീവനക്കാരി പൊള്ളിച്ചു
നിക്കറിൽ മൂത്രം ഒഴിച്ചു എന്ന കാരണം പറഞ്ഞ് അങ്കണവാടി ജീവനക്കാരി മൂന്നു വയസ്സുകാരുടെ സ്വകാര്യ ഭാഗം തീപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. രശ്മി എന്ന 28 കാരിയാണ് ഈ പ്രവർത്തി ചെയ്തത്. ദളിത് സമുദായത്തിൽപ്പെട്ട കുട്ടിയാണ് അങ്കണവാടി ടീച്ചറുടെ ക്രൂരമായ പീഡനത്തിന് ഇരയായത്. ഇവര്‍ക്കെതിരെ ഇതിന് മുന്‍പും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കർണാടകയിലെ തുമക്കുരു ജില്ലയിലുള്ള ഗ്രാമത്തിലെ അങ്കണവാടിയിൽ ആണ് ഈ സംഭവം അരങ്ങേറിയത്.
കുട്ടിയുടെ മുത്തശ്ശി കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് കുട്ടിയുടെ ജനനേന്ദ്രിയത്തിലും തുടയിലും പൊള്ളലേറ്റ പാടുകൾ കണ്ടെത്തുന്നത്. ഇതോടെ കുട്ടിയുടെ രക്ഷിതാക്കൾ ശിശു സംരക്ഷണ ഓഫീസറിന്റെ മുന്നില്‍
പരാതിയുമായി എത്തിയത്. ഇവർ ഈ വിഷയത്തിൽ ഇടപെട്ട് കുട്ടിയെ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നാല്‍കാനായി പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുട്ടി സുഖം പ്രാപിച്ചു വരിക ആണെന്നും ഇവർ അറിയിച്ചു.
ഈ കുട്ടിയുടെ മാതാവ് കാൻസർ ബാധിച്ച് 15 ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. ഇതോടെ കുട്ടിയെ നോക്കുന്നത് അച്ഛനും മുത്തശ്ശിയും ചേർന്നാണ്.
അതേ സമയം ഇതേവരെ അങ്കണവാടി ടീച്ചർക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ എടുത്തിട്ടില്ലെന്ന് മുത്തശ്ശിയും പിതാവും പറയുന്നു. ചൈൽഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഫീസറുടെ നിർദ്ദേശം അനുസരിച്ച് ഈ അങ്കണവാടി ജീവനക്കാരിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ശിശുക്ഷേമ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. സമൂഹ മാധ്യമത്തില്‍ ഇവര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ ഇവര്‍ക്കെതിരെ ശക്തമായ നടപടിക്കു ഒരുങ്ങുകയാണ് അധികൃതര്‍. ദളിത് ബാലന് ആയതുകൊണ്ടാണ് അധികാരികള്‍ ഒഴുക്കന്‍ നയം സ്വീകരിക്കുന്നതെന്ന് ഒരു വിഭാഗം ആരോപിച്ചു.