മദ്രസകളും മുസ്ലിം സർവകലാശാലകളും ബോംബിട്ട് തകർക്കണമെന്ന് വിവാദ സ്വാമി യതി സരസ്വതി; തൂക്കി അകത്തിട്ട് പോലീസ്

യുപിയിലുള്ള അലിഗഡ് മുസ്ലിം സർവകലാശാലയും അതുപോലെ തന്നെ രാജ്യത്തുള്ള എല്ലാ മദ്രസകളും ബോംബിട്ട് തകർക്കണമെന്ന് ആഹ്വാനം ചെയ്ത ഹിന്ദു പുരോഹിതനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാദ പരാമർശം നടത്തിയ യതി നരസിംഹ ആനന്ദ് സരസ്വതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

മദ്രസകളും മുസ്ലിം സർവകലാശാലകളും ബോംബിട്ട് തകർക്കണമെന്ന് വിവാദ സ്വാമി യതി സരസ്വതി; തൂക്കി അകത്തിട്ട് പോലീസ് 1

കഴിഞ്ഞ ദിവസം നടന്ന ഹിന്ദു മഹാ സഭയുടെ പരിപാടിയിൽ പങ്കെടുത്തത് സംസാരിക്കുന്നതിനിടയാണ് ഇയാൾ ഇത്തരം ഒരു പ്രഖ്യാപനം നടത്തിയത്. അംഗീകാരമില്ലാത്ത മദ്രസകളെ കണ്ടെത്തുന്നതിന് ഉത്തർപ്രദേശ് സർക്കാർ സർവ്വേ നടത്തുന്നതുമായി ബന്ധപ്പെട്ടു സംസാരിക്കുന്നതിനിടെയാണ് ഇദ്ദേഹം ഇത്തരം ഒരു പ്രസ്ഥാവന നടത്തിയത്. രാജ്യത്ത് മദ്രസകൾ ഉണ്ടാകാൻ പാടില്ലെന്നും ഇയാൾ പ്രസംഗത്തിൽ പറഞ്ഞു.

മദ്രസകളും മുസ്ലിം സർവകലാശാലകളും ബോംബിട്ട് തകർക്കണമെന്ന് വിവാദ സ്വാമി യതി സരസ്വതി; തൂക്കി അകത്തിട്ട് പോലീസ് 2

ഇപ്പോള്‍ ചൈന ചെയ്യുന്നതു പോലെ മദ്രസകൾ നശിപ്പിക്കണമെന്നാണ് ഇയാൾ പറയുന്നത്. ഖുർആൻ ഒരു വൈറസ് ആണെന്നും ഇത് തലച്ചോറിൽ നിന്നും മാറ്റുന്നതിന് വേണ്ടി മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ ക്യാമ്പസുകളിലേക്ക് പറഞ്ഞയക്കണമെന്നും ഇയാൾ പറയുന്നു. അലിഗഡ് മുസ്ലിം സർവകലാശാല തകർത്ത് അവിടുത്തെ വിദ്യാർത്ഥികളെ തടങ്കൽ കേന്ദ്രത്തിൽ അയച്ചു ചികിത്സ ലഭ്യമാക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇയാളുടെ പ്രസ്താവന വലിയ വിവാദമായി മാറിയതോടെ നിരവധി പേരാണ് എതിർപ്പുമായി മുന്നോട്ടുവന്നത്.

നേരത്തെയും ഇത്തരത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഹരിദ്വാറിൽ വച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിവാദം കെട്ടടങ്ങിയിട്ട്  അധികം ആയിട്ടില്ല. ഇതിനിടെയാണ് മറ്റൊരു മറ്റൊരു പ്രസ്താവനയുമായി ഇയാൾ വീണ്ടും രംഗപ്രവേശം ചെയ്തത്. സോഷ്യൽ മീഡിയയിൽ അടക്കം ഇയാൾക്കെതിരെ പ്രതിഷേധം ശക്തമാണ്.

Exit mobile version