അപ്രതീക്ഷിതമായി ദേഹത്തേക്ക് വീണ പല്ലിയിൽ കണ്ട രക്തക്കറ ആ ഉദ്യോഗസ്ഥനില്‍ സംശയം ഉളവാക്കി;  അയാളിലെ പോലീസ് ബുദ്ധി പ്രവർത്തിച്ചു; കേരളത്തെ നടുക്കിയ ഒരു ഇരട്ടക്കൊലയുടെ ചുരുള്‍ അഴിഞ്ഞതിങ്ങനെ

ഇലന്തൂരിൽ നടന്ന ഇരട്ട കൊലപാതകം പോലെ തന്നെ തിരുവനന്തപുരം വലിയശാലയില്‍ വളരെ  വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു ഇരട്ട കൊലപാതകം  ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. അന്ന് രണ്ടു കുട്ടികളാണ് കൊലചെയ്യപ്പെട്ടത്.

അപ്രതീക്ഷിതമായി ദേഹത്തേക്ക് വീണ പല്ലിയിൽ കണ്ട രക്തക്കറ ആ ഉദ്യോഗസ്ഥനില്‍ സംശയം ഉളവാക്കി;  അയാളിലെ പോലീസ് ബുദ്ധി പ്രവർത്തിച്ചു; കേരളത്തെ നടുക്കിയ ഒരു ഇരട്ടക്കൊലയുടെ ചുരുള്‍ അഴിഞ്ഞതിങ്ങനെ 1

ഒരു ദിവസം കടുത്ത മഴയെ തുടർന്ന് സ്കൂളിന് ഉച്ചയ്ക്ക് ശേഷം അവധി നൽകിയതിന്റെ അടിസ്ഥാനത്തിൽ അയൽക്കാരായ രണ്ടു കുട്ടികൾ വീട്ടിലേക്ക് ഓടിവരികയായിരുന്നു. അപ്പോൾ അവർക്ക് മീൻ പിടിക്കണമെന്ന് ആഗ്രഹമുണ്ടായി. തുടർന്ന് ബാഗും ചെരിപ്പും എല്ലാം വയലിൽ ഉപേക്ഷിച്ച് വയലിന്റെ വക്കിൽ ഉള്ള കൂട്ടുകാരന്റെ വീട്ടിലേക്കു ഒപ്പം ഉണ്ടായിരുന്ന കുട്ടി ഓടിക്കയറി. തന്റെ കൂട്ടുകാരന്റെ വീട്ടിലേക്ക് ഓടിക്കയറിയ അവൻ കണ്ടത് ഒരു ഞെട്ടിക്കുന്ന കാഴ്ചയാണ്. തന്റെ കൂട്ടുകാരന്റെ അമ്മയെ അയൽക്കാരൻ ഉപദ്രവിക്കുന്നു. യഥാർത്ഥത്തിൽ ആ സ്ത്രീയും പുരുഷനും അവിഹിതബന്ധത്തിൽ ഏർപ്പെടുകയാണെന്ന് ആ കുട്ടിക്ക് മനസ്സിലായില്ല. ഉടൻതന്നെ അവൻ ഓടിവന്ന് അവന്റെ കൂട്ടുകാരനോട് വിവരം പറഞ്ഞു. തുടർന്ന് അവനും കൂട്ടുകാരനും കൂടി വീട്ടിലേക്ക് ഓടിക്കയറി. പിന്നീട് ആ രണ്ട് കുട്ടികളെ കുറിച്ചും ഒരു വിവരവും ലഭിച്ചില്ല. സ്കൂൾ വിട്ടുവന്ന രണ്ടു കുട്ടികളെ കാണാനില്ല എന്നുള്ള വാർത്ത നാട്ടിൽ പ്രചരിച്ചു. നാട്ടുകാരും വീട്ടുകാരുംകുട്ടികളെ അന്വേഷിക്കാൻ ഇറങ്ങി പുറപ്പെട്ടു. സംഭവമറിഞ്ഞ പോലീസും അന്വേഷണം ആരംഭിച്ചു.

കുട്ടിയുടെ ബാഗും ചെരുപ്പുകളും വയൽ വരമ്പിൽ നിന്ന് ലഭിച്ചു. ഇതോടെ കുട്ടികൾ ഒഴുക്കിൽപ്പെട്ടതാകാം എന്ന സംശയം ജനിച്ചു. പക്ഷേ എന്നിട്ടും കുട്ടികളെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് ഈ അന്വേഷണവുമായി ബന്ധപ്പെട്ട് എസ് ഐ അവരില്‍ ഒരു കുട്ടിയുടെ വീട്ടിലെത്തി. അച്ഛനെയും അമ്മയെയും കണ്ട് കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ആണെന്ന് അവരെ ധരിപ്പിച്ചു. തുടര്‍ന്നു ആ വീട്ടില്‍ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോള്‍ മച്ചിൽ നിന്നും ഒരു പല്ലി അദ്ദേഹത്തിന്റെ ദേഹത്ത് വീണു. പല്ലിയുടെ ശരീരത്ത് കണ്ട രക്തക്കറ അദ്ദേഹം ശ്രദ്ധിച്ചു. മച്ചിലേക്ക് നോക്കിയ എസ് ഐ കണ്ടത് അവിടെ രക്തത്തുള്ളി ഇറ്റു നിൽക്കുന്നതാണ്. അവിടെ പ്രത്യേകിച്ചൊന്നുമില്ലന്നും പഴയ പാത്രങ്ങളും മറ്റും കൂട്ടിയിട്ടിരിക്കുകയാണ് എന്നുമാണ് വീട്ടമ്മ പറഞ്ഞത്. എന്നാൽ ഇത് കാര്യമാക്കാതെ അവര്‍ ഒരു ഏണി ഉപയോഗിച്ച് മച്ചിന്റെ മുകളിൽ കയറി പരിശോധിച്ചു. അവീടെ ഒരു പ്രത്യേക രീതിയിൽ ഒന്നിന് മുകളിൽ ഒന്നായി കമഴ്ത്തി വച്ചിരിക്കുന്ന ഉരുളി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അത് പരിശോധിച്ച എസ് ഐ ശരിക്കും ഞെട്ടിപ്പോയി. കാണാതായ കുട്ടികളുടെ ശരീരം വെട്ടി നുറുക്കി പാത്രത്തിലാക്കി വെച്ചിരിക്കുന്ന കാഴ്ചയാണ് അവർ കണ്ടത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ജയിലിൽ സംഭവത്തിന്റെ യഥാർത്ഥ കാരണം പോലീസ് കണ്ടെത്തി. കുട്ടികളില്‍ ഒരാളുടെ അമ്മയും അയല്‍വാസിയും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ട  കുട്ടികളെ അവര്‍ കൊലപ്പെടുത്തുക ആയിരുന്നു. കൊലചെയ്യപ്പെട്ട കുട്ടികളിൽ ഒരാളുടെ അമ്മയെയും അയൽവാസിയായ ചെത്തുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version