മൊബൈൽ ഫോൺ വാങ്ങി നല്‍കാത്തതിന്‍റെ  പേരില്‍ വഴക്ക് പതിവായി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ആക്കി വഴിയില്‍ ഉപേക്ഷിച്ചു

കുടുംബ വടക്കനെ തുടർന്ന് യുവതിയെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. ഗുരുഗ്രാമിൽ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്ക്കേസിനുള്ളില്‍ നിന്നുയാണ് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്. 22 രാഹുലാണ് പോലീസ് പിടിയിലായത്. ഇദ്ദേഹത്തിന്റെ ഭാര്യയും ഒരു വയസ്സുള്ള മകളുടെ മാതാവുമായ പ്രിയങ്ക എന്ന 20 കാരിയാണ് കൊല്ലപ്പെട്ടത്.

മൊബൈൽ ഫോൺ വാങ്ങി നല്‍കാത്തതിന്‍റെ  പേരില്‍ വഴക്ക് പതിവായി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ആക്കി വഴിയില്‍ ഉപേക്ഷിച്ചു 1

 കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് എൻ എച്ച് 48 ൽ ഇഫ്‌ക്കോ ചൗക്കിന് സമീപത്ത് വഴിയോരത്തു നിന്നും യുവതിയുടെ മൃതശരീരം അടങ്ങിയ പെട്ടി ലഭിച്ചത്. തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. പിന്നീട് സി സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ പിടികൂടുന്നത്.

മൊബൈൽ ഫോൺ വാങ്ങി നല്‍കാത്തതിന്‍റെ  പേരില്‍ വഴക്ക് പതിവായി; ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി സ്യൂട്ട് കേസിൽ ആക്കി വഴിയില്‍ ഉപേക്ഷിച്ചു 2

ഫെബ്രുവരിയിൽ ആയിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാള് മുതല്‍ തന്നെ തുശ്ചവരുമാനക്കാരനായ തന്നോടു  മൊബൈൽ ഫോൺ , ടി വി , ഫ്രിഡ്ജ് എന്നിവ വേണമെന്ന് പറഞ്ഞ് ഭാര്യ വഴക്കിടുമായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഒക്ടോബർ 16 നും പ്രിയങ്കയും  രാഹുലുമായി വഴക്കുണ്ടായി.  തുടർന്ന് രാഹുൽ പ്രിയങ്കയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നു. പിന്നീട് അടുത്ത ദിവസം രാവിലെ  ഒരു വലിയ സ്യൂട്ട് കേസ് വാങ്ങിഭാര്യയുടെ നഗ്ന ശരീരം അതിൽ നിറയ്ക്കുകയായിരുന്നു. ശേഷം ഈ സ്യൂട്ട് കേസ് ദേശീയപാതയിൽ ഉപേക്ഷിക്കുക ആയിരുന്നു. ഭര്‍ത്താവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.

Exit mobile version