ഫോറിൻ ടൂർ കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയ കുടുംബം കണ്ടത് പൂജാമുറിയിൽ തൂങ്ങിയാടുന്ന ശവശരീരം; സംഭവം ഇങ്ങനെ

ബാംഗ്ലൂർ ഇന്ദിരാ നഗറിലുള്ള ഒരു വീട്ടിലെ കുടുംബാംഗങ്ങൾ വിദേശത്ത് ടൂർ പോയി മടങ്ങി വന്നപ്പോൾ വീട്ടിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഈ മാസം 20ന്  ഇന്ദിരാനഗറിലെ ഈശ്വര നഗറിലുള്ള ആർക്കിടെക്ട് ആയ സ്ത്രീധനം കുടുംബവും ടൂർ കഴിഞ്ഞ് മടങ്ങി വന്നപ്പോൾ വീട്ടിനുള്ളിലെ പൂജാമുറിയിൽ തൂങ്ങി നിൽക്കുന്ന ശവശരീരമാണ് കണ്ടത്.

ഫോറിൻ ടൂർ കഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തിയ കുടുംബം കണ്ടത് പൂജാമുറിയിൽ തൂങ്ങിയാടുന്ന ശവശരീരം; സംഭവം ഇങ്ങനെ 1

ടൂർ കഴിഞ്ഞ് മടങ്ങി മടങ്ങിയെത്തിയപ്പോൾ ഇദ്ദേഹത്തിന് വീടിന്റെ മുൻ വാതിൽ തുറക്കാൻ കഴിഞ്ഞില്ല. പിന്നീട് ഒരാളെ വിളിച്ച് പൂട്ട് പൊളിച്ച് തുറന്നാണ് അകത്തു കടന്നത്. വീടിന്റെ അകത്ത് കയറിയപ്പോഴാണ് പിൻവാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ വീട്ടിൽ കള്ളൻ കയറി എന്ന് ഉറപ്പിച്ച വീട്ടുകാര്‍ ഉടൻതന്നെ വിവരം പോലീസിനെ അറിയിച്ചു. വീടിന്റെ അകം പരിശോധിച്ച ശ്രീധർ ശരിക്കും ഞെട്ടി. പൂജാമുറിയിൽ തൂങ്ങിനിൽക്കുന്ന ഒരു രൂപം. അപ്പോഴേക്കും പോലീസ് സംഭവസ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ മരിച്ചയാൾ ആസാം സ്വദേശിയായ ദിലീപ്കുമാർ ആണെന്ന് പോലീസ് കണ്ടെത്തി. ഇയാൾ പോലീസ് ലിസ്റ്റിൽ പേരുള്ള കുപ്രസിദ്ധ മോഷ്ടാവാണ്.  ഇയാൾ നേരത്തെയും മോഷണംക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതിലെ ഏറ്റവും വിചിത്രമായ കാര്യം മോഷ്ടാവ് മരണപ്പെട്ട സമയവും ശ്രീധർ വീട്ടിലെത്തിയ സമയവും ഏതാണ്ട് ഒന്നുതന്നെയാണ് എന്നതാണ്. എന്നാൽ വീടിന്റെ പിൻവാതിൽ പൊളിച്ചിരുന്നതിനാൽ രക്ഷപെടാൻ കഴിയാമായിരുന്നിട്ടും മോഷ്ടാവ് എന്തുകൊണ്ടാണ് അതിന് മുതിരാതിരുന്നത് എന്നത് പോലീസിൽ സംശയം ജനിപ്പിക്കുന്നു. 24 മണിക്കൂറിലധികമായി മോഷ്ടാവ് ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നതിന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്. ഇയാൾ അടുക്കളയിൽ നിന്നും ആഹാരം കഴിക്കുകയും കട്ടിലിൽ കിടന്ന് ഉറങ്ങുകയും കുളിമുറി ഉപയോഗിക്കുകയും ചെയ്തതിനുശേഷമാണ് ആത്മഹത്യ ചെയ്തത്. ഇയാൾ വീട്ടിലെ സേഫ് ലോക്കർ കുത്തി തുറന്നിട്ടുണ്ട് എങ്കിലും ഒന്നും മോഷ്ടിച്ചിട്ടില്ല.

Exit mobile version