ആദ്യം അറിഞ്ഞത് മരണകാരണം ഹൃദയാഘാതം ആണെന്ന്; എന്നാല്‍ മകളുടെ അന്വേഷണത്തില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരു കഥ

 മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിൽ മധ്യവയസ്കന്‍  മരണപ്പെട്ടത് ഹൃദയാഘാതം മൂലം ആണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാൽ മൂന്നു മാസത്തിനു ശേഷം അത് ഒരു സാധാരണ മരണമല്ലന്നും സംഭവിച്ചത് ക്രൂരമായ ഒരു കൊലപാതകം ആണെന്ന്. കൊലപ്പെടുത്തിയത് സ്വന്തം ഭാര്യ തന്നെയാണെന്ന് കണ്ടെത്തി. മകളാണ് മൂന്നു മാസത്തിനു ശേഷം ഈ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭർത്താവിനെ കൊലപ്പെടുത്തിയ  വിവരം കാമുകനോട് പറയുന്ന ഓഡിയോ ക്ലിപ്പ് മകൾ പോലീസിനെ ഏൽപ്പിക്കുക ആയിരുന്നു. രഞ്ജന റാംതക്ക് എന്ന സ്ത്രീയാണ് പോലീസ് പിടിയിലായത്.

ആദ്യം അറിഞ്ഞത് മരണകാരണം ഹൃദയാഘാതം ആണെന്ന്; എന്നാല്‍ മകളുടെ അന്വേഷണത്തില്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന മറ്റൊരു കഥ 1

ഓഗസ്റ്റിലാണ് ഇവരുടെ ഭർത്താവ് സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ചത്.തുടർന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു ഇയാൾ. എന്നാൽ ഇയാളുടെ ഭാര്യ രഞ്ജനക്ക് കാമുകന്റെ ഒപ്പം ജീവിക്കാൻ ആയിരുന്നു ആഗ്രഹം. ഇതിനായി അവർ ഭർത്താവിനെ തലയണ കൊണ്ട് ശ്വാസം  മുട്ടിച്ചു കൊലപ്പെടുത്തി. തുടർന്ന് അടുത്ത ദിവസം ഭർത്താവ് മരണപ്പെട്ടു എന്ന വിവരം ഇവർ എല്ലാവരെയും അറിയിക്കുക ആയിരുന്നു. ഈ മരണത്തിൽ മറ്റാർക്കും ഒരു സംശയവും തോന്നിയതുമില്ല. സാധാരണമായ ഒരു മരണം എന്നതുകൊണ്ടുതന്നെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. രഞ്ജന പ്ലാന്‍ ചെയ്തത് പോലെ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു.

പിന്നീട് മകൾ ശ്വേത നാട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ യഥാർത്ഥ ചിത്രം പുറത്തു വന്നത്. വളരെ യാദൃശ്ചികമായി അമ്മയുടെ ഫോൺ ഉപയോഗിച്ച  ശ്വേതാ, അമ്മ  കാമുകളുമായി സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് കേൾക്കാൻ ഇടയായി. തുടർന്ന് മകളാണ് പോലീസിൽ പരാതി നൽകിയത്.

 കൊലപാതകം നടത്തി അധികം വൈകാതെ തന്നെ കാമുകനെ വിളിച്ച് കൊലപ്പെടുത്തിയത് താനാണ് എന്ന് പറയുന്നതാണ് ഓഡിയോ ക്ലിപ്പിൽ ഉള്ളത്. തുടർന്ന് പോലീസ് ഇവരെയും കാമുകനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആദ്യം പ്രതികൾ കുറ്റം നിഷേധിച്ചു എങ്കിലും ഓഡിയോ ക്ലിപ്പ് കേൾപ്പിച്ചതോടെ കുറ്റസമ്മതം നടത്തുക ആയിരുന്നു.

Exit mobile version