കാറിനടയിൽ കുടുങ്ങി പെൺകുട്ടി മരിച്ച സംഭവം; പെണ്കുട്ടി  മദ്യപിച്ചിരുന്നു; കാറിൻറെ അടിയിൽ കുടുങ്ങിയ വിവരം അറിഞ്ഞിരുന്നു; പുറത്തു വരുന്നത് നിർണായ വെളിപ്പെടുത്തൽ

കാറിനടയിൽ കുടുങ്ങി പെൺകുട്ടി മരിച്ച സംഭവത്തിൽ വളരെ നിർണായക വെളിപ്പെടുത്തലുകളുമായി പെൺകുട്ടിയുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രംഗത്ത് . കാറിന്റെ അടിയിൽ പെൺകുട്ടി കുടുങ്ങി കിടക്കുന്ന വിവരം വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർക്ക് അറിയാമായിരുന്നു എന്ന് പെൺകുട്ടിയുടെ സുഹൃത്ത് പോലീസിന് മൊഴി നൽകി . കൊല്ലപ്പെട്ട പെൺകുട്ടി മദ്യപിച്ചിരുന്നതായും വാഹനമോടിക്കാൻ നിർബന്ധിച്ചതായും സുഹൃത്ത് പറയുന്നു. കാർ ബൈക്കിൽ അടിച്ചതിനു ശേഷം പെൺകുട്ടി വാഹനത്തിൻറെ അടിയിൽ കുടുങ്ങി കിടന്നു . പേടിച്ചാണ് ആരോടും പറയാതെ താന്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടതെന്ന് പെൺകുട്ടിയുടെ സുഹൃത്ത് പോലീസിനോട് പറഞ്ഞു.

കാറിനടയിൽ കുടുങ്ങി പെൺകുട്ടി മരിച്ച സംഭവം; പെണ്കുട്ടി  മദ്യപിച്ചിരുന്നു; കാറിൻറെ അടിയിൽ കുടുങ്ങിയ വിവരം അറിഞ്ഞിരുന്നു; പുറത്തു വരുന്നത് നിർണായ വെളിപ്പെടുത്തൽ 1

ഈ മരണവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കനത്ത സുരക്ഷയിൽ ആണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. തൻറെ മകളുടെ കൊലപാതകത്തിന് ഇടയായ അഞ്ചു പേരെയും എത്രയും വേഗം തൂക്കിക്കൊല്ലണമെന്ന് പെൺകുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

അതേസമയം കഴിഞ്ഞ ദിവസം പുറത്തു വന്ന പെൺകുട്ടിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരികയുണ്ടായി. പെൺകുട്ടി ലൈംഗിക അതിക്രമണത്തിന് ഇരയായിട്ടില്ല എന്നും ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ ഒരു മുറിവും ഇല്ല എന്നും റിപ്പോർട്ടിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. തലയിലെ മുറിവും നട്ടെല്ലിനേറ്റ ക്ഷതവുമാണ്   മരണ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈ വാഹനത്തിൽ കുടുങ്ങിയ പെൺകുട്ടിയെ 12 കിലോമീറ്റർ ഓളം ദൂരമാണ് വലിച്ചിഴച്ചത്. പെൺകുട്ടിയുടെ ശരീരത്ത് വസ്ത്രം ഉണ്ടായിരുന്നില്ല. പുതുവത്സര ദിവസം പുലര്‍ച്ചെ ഉണ്ടായ അപകടത്തിലാണ് പെണ്കുട്ടി മരണപ്പെടുന്നത്.  

Exit mobile version