16 കാരൻ 14 കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി  നെറ്റിയില്‍  സിന്ദൂരം ചാർത്തി; പരാതിയുമായി പെൺകുട്ടിയുടെ അച്ഛൻ

ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ചിൽ നിന്നും കഴിഞ്ഞ ദിവസം അതീവ വിചിത്രമായ ഒരു വാർത്ത പുറത്തു വരികയുണ്ടായി. എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥി ആറാം ക്ലാസുകാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിനു ശേഷം പെൺകുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് നിർബന്ധപൂർവ്വം സിന്ദൂരം ചാർത്തി എന്നതായിരുന്നു ആ വാര്ത്ത. ഈ സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. പെൺകുട്ടി ഉച്ചത്തിൽ നിലവിളിച്ചപ്പോള്‍ ഇവർ വീട്ടിൽ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു . പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. തുടർന്ന് ഈ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

16 കാരൻ 14 കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി  നെറ്റിയില്‍  സിന്ദൂരം ചാർത്തി; പരാതിയുമായി പെൺകുട്ടിയുടെ അച്ഛൻ 1

ഈ ആൺകുട്ടി സുഹൃത്തിന്റെ ഒപ്പം മോട്ടോർ സൈക്കിളിലാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയത് എന്ന് മഹാരാജ ഗഞ്ച് പോലീസ് അറിയിച്ചു. അപ്പോൾ പെൺകുട്ടി വീടിൻറെ നിലം തുടച്ചു കൊണ്ടിരിക്കുകയായിരുന്നു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ എട്ടാം ക്ലാസുകാരനും സുഹൃത്തും ചേർന്ന് കുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി,  നെറ്റിയിൽ സിന്ദൂരം ചാർത്തുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ അദ്ദേഹം പോലീസിൽ പരാതി നൽകി.

പോലീസ് കസ്റ്റഡിയിലെടുത്ത കുട്ടിയെ ജുവനൈൽ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. എന്നാൽ താൻ ചെയ്ത പ്രവർത്തിയിൽ യാതൊരു കുറ്റബോധവും ഇല്ലെന്നും പെൺകുട്ടിയെ താൻ അത്രയധികം സ്നേഹിക്കുന്നുണ്ടെന്നും വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നതായും ഈ ആൺകുട്ടി പോലീസിനോട് പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിൽ അധികമായി ഈ എട്ടാംക്ലാസുകാരൻ പെൺകുട്ടിയെ പിന്തുടർന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി വരികയാണ്. ഈ കുട്ടിയുടെ ശല്യം നിമിത്തം നേരത്തെ പഠിച്ചിരുന്ന സ്കൂളിൽ നിന്നും പെൺകുട്ടിയെ ടിസി വാങ്ങി മറ്റൊരു സ്കൂളിലേക്ക് മാറ്റിയെങ്കിലും ആൺകുട്ടി പിന്മാറാൻ തയ്യാറായിരുന്നില്ല.

Exit mobile version