സ്വത്തിന് വേണ്ടി വയോധികയെ തൊഴുത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; സംഭവം തൃശ്ശൂരില്‍

വയോധികയ്ക്ക് നേരെ ബന്ധുക്കളുടെ കണ്ണില്ലാത്ത ക്രൂരത. വയോധികയുടെ പേരില്‍ ഉള്ള സ്വത്ത് ലഭിക്കുന്നതിന് വേണ്ടിയാണ് ബന്ധുക്കളുടെ നേതൃത്വത്തില്‍ അതി ക്രൂരമായ മര്‍ദ്ദനം അരങ്ങേറിയത് .  തൃശൂർ , ചാഴൂർ സ്വദേശിയായ വയോധികയെ സഹോദരൻറെ ഭാര്യയും മക്കളും ചേർന്ന് തൊഴുത്തിൽ ചങ്ങലക്കിട്ട് അതി ക്രൂരമായി മർദ്ദിക്കുക ആയിരുന്നു . അമ്മിണി എന്ന 75 കാരിക്കാണ് ബന്ധുക്കളിൽ നിന്നും ഇത്തരത്തില്‍ ക്രൂര മർദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഒടുവില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു ഇവരെ പോലീസ് പിടി കൂടുകയായിരുന്നു. അമ്മിണിയുടെ സഹോദരൻറെ ഭാര്യ ഭവാനി,  മകൾ കിനാ എന്നിവരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് കവർന്നെടുക്കുന്നതിന് വേണ്ടിയായിരുന്നു ഇവരുടെ മർദ്ദനമെന്ന് പോലീസ് പറഞ്ഞു.

സ്വത്തിന് വേണ്ടി വയോധികയെ തൊഴുത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; സംഭവം തൃശ്ശൂരില്‍ 1

അമ്മിണിയുടെ പേരിൽ 10 സെൻറ് വസ്തു ഉണ്ടായിരുന്നു. ഇത് തങ്ങളുടെ പേരിലേക്ക് മാറ്റിത്തരണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു ഇവർ വയോധികയെ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്ത ഈ ക്രൂരതയ്ക്ക് ഇരയാക്കിയത്. ഭവാനിയും മകളും ചേര്‍ന്ന് അമ്മിണിയെ വീടിൻറെ പുറകിലുള്ള മേൽക്കൂര തകർന്ന തൊഴുത്തിൽ ചങ്ങല കൊണ്ട് കെട്ടിയിട്ടു. പിന്നീട് അതി ക്രൂരമായി മർദ്ദിക്കുക ആയിരുന്നു എന്ന് പോലീസ് പറയുന്നു. മർദ്ദനമേറ്റ വൃദ്ധ അവശനിലയിൽ ആയി . പിന്നീട് സംഭവം അറിഞ്ഞെത്തിയ അന്തിക്കാട് പോലീസ് ഇവരെ മോചിപ്പിക്കുക ആയിരുന്നു.

ഈ വാർത്ത പുറത്തു വന്നതോടെ സമൂഹ മാധ്യമത്തിൽ അടക്കം ഇത് വലിയ ചർച്ചയായി മാറി . പരിഷ്കൃത സമൂഹത്തിനു നിരക്കാത്ത ഈ ക്രൂരത കാട്ടിയ ബന്ധുക്കൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു.

Exit mobile version