കൂട്ടുകാരി കൺമുന്നിൽ പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വന്ന ഞെട്ടൽ മാറാതെ ആവണി; അമിതവേഗത 15കാരിയുടെ ജീവനെടുത്തു

റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനി കെ എസ് ആർ ടി സി ബസ് ഇടിച്ച് മരണത്തിന് കീഴടങ്ങുമ്പോള്‍ കൂട്ടുകാരിയായ ആവണി എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു. മണ്ണഞ്ചേരി പള്ളിക്ക് സമീപത്തു വച്ച് കോഴിപ്പറമ്പ് വീട്ടിൽ സഫ്നാ സിയാദ് എന്ന 15 കാരിയാണ് ബസ്സിന്റെ മരണപ്പാച്ചിലില്‍ അതീവ ദാരുണമായി മരണപ്പെട്ടത്. സഫ്നാ കലവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

കൂട്ടുകാരി കൺമുന്നിൽ പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വന്ന ഞെട്ടൽ മാറാതെ ആവണി; അമിതവേഗത 15കാരിയുടെ ജീവനെടുത്തു 1

ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേകാൽ മണിയോടെയാണ് അപകടം ഉണ്ടായത്. ആലപ്പുഴ മുഹമ്മ റോഡിൽ കോമള പുരത്തു വച്ചാണ് ചീറിപ്പാഞ്ഞു വന്ന കെ എസ് ആർ ടി സി ബസ് സഫ്നയെ ഇടിച്ചു തെറിപ്പിച്ചത്. സഫ്നയും ആവണിയും ട്യൂഷൻ സെൻററിലേക്ക് പോകാനായി ബസില്‍ നിന്നും ഇറങ്ങി എതിർ വശത്തേക്ക് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്വകാര്യ ബസ്സിനെ മറികടന്ന് അമിത വേഗതയിൽ എത്തിയ കെ എസ് ആർ ടി സിയുടെ വേണാട് ബസ് സഫ്നയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസിനു മുന്നിലെ വലത് ടയറിന്റെ അടിയിൽപ്പെട്ട സഫ്നയെയും കൊണ്ട് പത്ത് മീറ്ററിൽ അധികം ദൂരം ബസ് മുന്നോട്ടു പോയി.

കൂട്ടുകാരി ആവണി നോക്കി നില്‍ക്കെയാണ് സഫ്നയ്ക്ക് അപകടം സംഭവിക്കുന്നത്. സഫ്നാ റോഡ് മുറിച്ച് കടക്കുന്നതിനിടെ അകലെ നിന്നും കെ എസ് ആർ ടി സി ബസ് അമിത മേഖലയിൽ വരുന്നത് ആവണി കണ്ടിരുന്നു. അവള്‍ അലറി വിളിച്ചെങ്കിലും ഫലം ഉണ്ടായില്ല. അപകടമുണ്ടായപ്പോൾ തന്നെ ബസ് ഡ്രൈവറായ നൗഷാദ് ഓടി രക്ഷപ്പെട്ടിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version