മയക്കുവെടി ഫലം ചെയ്തില്ല; തന്നെ കൊല്ലാൻ അറവ് കത്തിയുമായി എത്തിയ കശാപ്പുകാരന്റെ ജീവനെടുത്ത് പന്നി

അറവ് കത്തിയുമായി തന്നെ കൊല്ലാൻ തയ്യാറായി വന്ന കശാപ്പുകാരന്റെ ജീവനെടുത്ത് പന്നി. ഹോങ്കോങ്ങിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഭവം നടന്നത്. ഹോങ്കോങ്ങിലെ ഒരു സ്ലോട്ടർ ഹൗസിൽ വച്ചാണ് കശാപ്പുകാരന് പന്നിയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പന്നിയെ ഇലക്ട്രിക് സ്റ്റഡ് ഗൺ ഉപയോഗിച്ച് വെടിവെച്ച് മയക്കിയതിനു ശേഷം കൊല്ലാനാണ് ഇദ്ദേഹം തീരുമാനിച്ചത്. 61 വയസ്സുകാരനായ ഇദ്ദേഹം വളരെ വർഷങ്ങളായി കശാപ്പ് ജോലി ചെയ്തു വരുന്ന വ്യക്തിയാണ്. വളരെ കൃത്യമായി തന്നെ പന്നിക്ക് വെടി ഏറ്റു എങ്കിലും അധികം വൈകാതെ പന്നിയുടെ ബോധം തിരിച്ചു കിട്ടുകയായിരുന്നു. ബോധം വീണ്ടെടുത്ത പന്നി കശാപ്പുകാരനെ അതിക്രൂരമായി തിരിച്ച് ആക്രമിച്ചു. അറവ് കാരന് നേരെ പാഞ്ഞടുത്തതിന് ശേഷം  ഇടിച്ചു തെറിപ്പിക്കുക ആയിരുന്നു. പിന്നീട് ശരീരത്തിൽ തേറ്റ കൊണ്ട് കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. അറവുകരന്റെ കയ്യില്‍ ഉണ്ടായിരുന്ന കത്തി ഇയാളുടെ ദേഹത്ത് തുളച്ചു കയറി. പന്നിയുടെ ആദ്യത്തെ ആക്രമണത്തിൽ തന്നെ ഇയാളുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ബോധരഹിതനായി നിലത്തു കിടന്ന കശാപ്പുകാരനെ പന്നി ക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

മയക്കുവെടി ഫലം ചെയ്തില്ല; തന്നെ കൊല്ലാൻ അറവ് കത്തിയുമായി എത്തിയ കശാപ്പുകാരന്റെ ജീവനെടുത്ത് പന്നി 1

പിന്നീട് അറവ് ശാലയിൽ ഉള്ള മറ്റൊരു ജോലിക്കാരനാണ് ഇയാളെ കണ്ടെത്തുന്നത്. ശരീരത്ത് നിരവധി മുറിവുകളോടെ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഇയാളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല.
പന്നിയുടെ കുത്തേറ്റതാണ് മരണ കാരണം എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ സ്ഥാപനത്തിന് നേരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Exit mobile version