വിവാഹ വാഗ്ദാനം നൽകി പറ്റിച്ച കാമുകന്റെ വീടിനു മുന്നിൽ യുവതിയുടെ ധർണ്ണ; ഒടുവിൽ പ്രണയസഫല്യം

വിവാഹ വാഗ്ദാനം നൽകിയതിനു ശേഷം പിന്മാറിയ യുവാവിൻറെ വീടിൻറെ മുന്നിൽ യുവതി ധർണ്ണ നടത്തി. മൂന്നു ദിവസം നീണ്ടു നിന്ന ധര്ണ്ണയ്ക്കു ശേഷം യുവതിയെ വിവാഹം കഴിക്കാൻ കാമുകൻ തയ്യാറായി. റാഞ്ചിയിലെ മഹേഷ് പൂരിലാണ് ഈ സംഭവം നടന്നത്.

വിവാഹ വാഗ്ദാനം നൽകി പറ്റിച്ച കാമുകന്റെ വീടിനു മുന്നിൽ യുവതിയുടെ ധർണ്ണ; ഒടുവിൽ പ്രണയസഫല്യം 1

വിവാഹം കഴിക്കാം എന്ന് വാക്ക് നല്‍കിയതിന് ശേഷം സമയമായപ്പോൾ കാമുകൻ പിന്മാറിയതാണ് ഇത്തരമൊരു സമരം നയിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന്  നിഷ പറയുന്നു. തന്നെ വിവാഹം കഴിച്ചുകൊള്ളാമെന്ന്  തന്റെ വീട്ടുകാർക്ക് ഉദ്ധം ഉറപ്പു നൽകിയിരുന്നതായി നിഷ പറയുന്നു.  എന്നാല്‍ പെട്ടെന്ന് ഒരു ദിവസം ഇയാള്‍ ഈ വിവാഹത്തില്‍ നിന്നും പിന്മാറുക ആയിരുന്നു. പിന്നീട് ഇയാള്‍ നിഷയെ ഫോണിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എത്ര ശ്രമിച്ചിട്ടും ഇയാൾ നിഷയെ പിന്നീട് ബന്ധപ്പെട്ടില്ല. ഇതോടെയാണ് ഉദ്ധമിനെ അന്വേഷിച്ച് നിഷ അയാളുടെ വീട്ടിലെത്തിയത്. എന്നാൽ അവിടെ എത്തിയ നിഷയോട് ഉദ്ധമിന്റെ വീട്ടുകാർ വളരെ മോശമായാണ് പെരുമാറിയത്. മാത്രമല്ല യുവതിയെ ഉദ്ധമിന്‍റെ വീട്ടുകാര്‍
അധിക്ഷേപിക്കുകയും ചെയ്തു.  ഇതോടെ നിഷ ഉദ്ധമിന്റെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹം ആരംഭിച്ചു. കൊടും തണുപ്പിൽ 72 മണിക്കൂറിൽ
അധികം സമയമാണ് നിഷ ആ വീടിൻറെ മുന്നിൽ ചെലവഴിച്ചത്. സംഭവം വലിയ കോലാഹലായി മാറി. ഒടുവിൽ പോലീസ് ഈ വിഷയത്തിൽ ഇടപെട്ടു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കുറ്റത്തിന് ഉദ്ധമിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചതോടെ ആണ് നിഷയുമായുള്ള വിവാഹം നടത്താൻ ഉദ്ധമിന്‍റെ വീട്ടുകാര്‍ തയ്യാറായത്.

Exit mobile version