500 ൽ അധികം പെൺകുട്ടികൾക്കിടയിൽ തനിച്ചായിപ്പോയ ആൺകുട്ടി ബോധരഹിതനായി വീണു; സംഭവം ബീഹാറില്‍

ബീഹാറിൽ ഒരു പരീക്ഷാ കേന്ദ്രത്തിൽ നടന്ന സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ് . പരീക്ഷ ഹാളിൽ 500ല്‍  അധികം പെൺകുട്ടികളുടെ ഇടയിൽ ഒറ്റയ്ക്കായി പോയതിനെ തുടർന്ന് വിദ്യാർത്ഥിയുടെ ആരോഗ്യനില വഷളായി . വിദ്യാർഥി ബോധരഹിതനായിരുന്നു വീണു. നളന്ദയിലുള്ള ഒരു പരീക്ഷാ കേന്ദ്രത്തിലാണ് ഈ സംഭവം നടന്നത്.

500 ൽ അധികം പെൺകുട്ടികൾക്കിടയിൽ തനിച്ചായിപ്പോയ ആൺകുട്ടി ബോധരഹിതനായി വീണു; സംഭവം ബീഹാറില്‍ 1

ബുധനാഴ്ച രാവിലെ വിദ്യാർത്ഥി പരീക്ഷ എഴുതാൻ ഹാളിൽ എത്തിയപ്പോൾ ആണ് ഇങ്ങനെ ഉണ്ടായത്.   വലിയ ഹാളിൽ 500 അധികം പെൺകുട്ടികളെയാണ് ഉണ്ടായിരുന്നത്. ഹാളിൽ ഇത്രയധികം പെൺകുട്ടികളെ ഒരുമിച്ച് കണ്ടതോടെ 17കാരൻ ബോധരഹിതനായി നിലത്ത് വീഴുക ആയിരുന്നു. മനീഷ് ശങ്കർ പ്രസാദ് എന്ന 17കാരന്റെ ആരോഗ്യ നിലയാണ് പെൺകുട്ടികൾക്കിടയിൽ ഒറ്റക്കായി പോയതിനാല്‍ ആകെ വഷളായത്.

സുന്ദർ ഗഡിലുള്ള ബ്രില്ല്യണ്‍ കോൺവെന്റ് സ്കൂളിൽ കണക്ക് പരീക്ഷ എഴുതാൻ എത്തിയതായിരുന്നു മനീഷ് . ഹാളിൽ മനീഷ് മാത്രമായിരുന്നു ആൺകുട്ടി ആയി ഉണ്ടായിരുന്നത് . നിരവധി പെൺകുട്ടികളെ ഒരുമിച്ച് കണ്ടപ്പോൾ ആകെ പരിഭ്രാന്തനായ മനീഷ് ബോധ രഹിതനായി നിലത്ത് വീഴുകയായിരുന്നു എന്ന് ബന്ധുക്കൾ പയുന്നു .

പിന്നീട് ഏതാനം മണിക്കൂറുകൾക്കു ശേഷമാണ് മനീഷിന് നഷ്ടപ്പെട്ട ബോധം തിരികെ ലഭിക്കുന്നത് . ഈ വാർത്ത പുറത്തു വന്നതോടെ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോൾ വീഡിയോകളും മറ്റും സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു . നിലവില്‍ ബീഹാറില്‍ പരീക്ഷാ കാലമാണ്.  ബീഹാറിലെ സ്കൂളുകളില്‍ അവസാന വര്‍ഷ പരീക്ഷ തുടങ്ങിയത് ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ്.  

Exit mobile version