ആംബുലൻസ് വിളിക്കാൻ പണമില്ല; ഭാര്യയുടെ മൃതദേഹവും  ചുമലിലേറ്റി  യുവാവ് നടന്നത് കിലോമീറ്ററുകളോളം ദൂരം

ആംബുലൻസ് വിളിക്കാൻ പണം ഇല്ലാതിരുന്ന യുവാവ് തന്റെ ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി നടന്നത് കിലോമീറ്ററുകളോളം ദൂരം. ഒഡീഷ സ്വദേശിയായ 32 കാരനാണ് തന്റെ ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി കിലോമീറ്ററുകള്‍ നടന്നത്. ഒടുവിൽ സംഭവമറിഞ്ഞ് എത്തിയ പോലീസ് ഇയാൾക്ക് വാഹന സൗകര്യം ഒരുക്കി നല്കുകയായിരുന്നു.

ആംബുലൻസ് വിളിക്കാൻ പണമില്ല; ഭാര്യയുടെ മൃതദേഹവും  ചുമലിലേറ്റി  യുവാവ് നടന്നത് കിലോമീറ്ററുകളോളം ദൂരം 1

മൃതദേഹം കൊണ്ടു പോകാൻ ഓട്ടോ ഡ്രൈവർ വിസമ്മതിച്ചതോടെയാണ് ഇയാൾ ഭാര്യയുടെ മൃതദേഹവും ചുമലിലേറ്റി നടന്നത്. ആംബുലൻസ് വിളിക്കാനുള്ള പണം ഇയാളുടെ പക്കൽ ഇല്ലായിരുന്നു. ശവ ശരീരവുമായി നടക്കുന്ന ഇയാളെ കണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തിയാണ് ഇയാൾക്ക് വേണ്ടുന്ന വാഹന സൗകര്യം ഒരുക്കി നൽകിയത്.

ഒഡീഷ സ്വദേശിയായ സാമലു കഴിഞ്ഞ ദിവസമാണ് തന്റെ ഭാര്യയെ വിശാഖപട്ടണത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഭാര്യ മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ തിരിച്ച് വീട്ടിലേക്ക് കൊണ്ടു പോകാൻ ഡോക്ടർമാർ അറിയിച്ചു. ഇയാളുടെ വീട് 130 കിലോമീറ്റർ അകലെ ആയിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലേക്ക് ഭാര്യയെ എത്തിക്കാനായി ഇയാൾ ഒരു ഓട്ടോറിക്ഷ വിളിച്ചു. എന്നാൽ യാത്രാമദ്ധ്യേ ഇയാളുടെ ഭാര്യ മരിച്ചു. ഇതോടെ മൃതദേഹവുമായി യാത്ര ചെയ്യാൻ ഓട്ടോ ഡ്രൈവർ വിസമ്മതിച്ചു. തുടര്‍ന്നു തൻറെ കൈവശം ഉണ്ടായിരുന്നു 2000 രൂപ ഇയാൾ ഓട്ടോക്കാരന് നൽകി. പിന്നീട് ഭാര്യയുടെ മൃതദേഹവും ചുമലിൽ ഏറ്റി വീട്ടിലേക്ക് നടക്കുകയായിരുന്നു ഇയാൾ. ഇത് കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.

ഒടുവിൽ പോലീസ് എത്തി ആംബുലൻസിന് ആവശ്യമായ 10,000 രൂപ  സംഘടിപ്പിച്ചു  നൽകുക ആയിരുന്നു. ഈ സംഭവം വലിയ വാർത്തയായി മാറി. ഇതോടെ പോലീസിന്റെ ഈ പ്രവർത്തിയെ നിരവധി പേർ അഭിനന്ദിച്ചു രംഗത്ത് വരികയും ചെയ്തു.

Exit mobile version