ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകന്റെ ഒപ്പം താമസം; കാമുകൻ മറ്റൊരാളുമായി അടുത്തതോടെ തര്‍ക്കം; ഒടുവില്‍ കൊലപാതതകം; സജിതയുടെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്

പത്തനംതിട്ട സ്വദേശിയായ 42 കാരി സജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വഴിത്തിരിവ്. കൊലപ്പെടുത്തിയത് ഫേസ്ബുക്ക് കാമുകന്‍ ആണെന്ന് സൂചന ലഭിച്ചു.  ഇവരുടെ ഒപ്പം താമസിച്ചിരുന്ന ഷൈജു എന്ന 34 കാരനെ പോലീസ് തിരയുകയാണ്.

ഫേസ്ബുക്കിൽ പരിചയപ്പെട്ട കാമുകന്റെ ഒപ്പം താമസം; കാമുകൻ മറ്റൊരാളുമായി അടുത്തതോടെ തര്‍ക്കം; ഒടുവില്‍ കൊലപാതതകം; സജിതയുടെ കൊലപാതകത്തിൽ നിർണായക വഴിത്തിരിവ് 1

വെള്ളിയാഴ്ചയാണ് തടിക്കഷണം കൊണ്ട് തലയ്ക്ക് അടിയേറ്റു സജിത കൊല്ലപ്പെടുന്നത്. സജിതായേക്കാള്‍ പ്രായം കുറഞ്ഞ യുവതിയുമായി ഷൈജു അടക്കം പുലർത്തിയത് സജിത ചോദ്യം ചെയ്തതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ഏറെനാളുകളായി ഷൈജു വിവാഹിതയായ സജിതയുടെ ഒപ്പം താമസിച്ചു വരിക ആയിരുന്നു.

 സജിത ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെ ഇവർ തിരുവല്ലയിൽ ഒരു ഷോപ്പിൽ ജോലിക്ക് കയറി. ഈ സമയത്താണ് സമൂഹ മാധ്യമം വഴി സജിത ഷൈജുവിനെ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. പുതിയ പ്രണയം ഉടലെടുത്തതോടെ ഭർത്താവുമായി പൂർണ്ണമായി അകന്ന സജിത ഷൈജുവിന്റെ ഒപ്പം താമസം ആരംഭിക്കുകയും ചെയ്തു. കുറച്ചു നാളുകളായി ഇരുവരും ഒരു ഒരുമിച്ച് വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു.

ഇതിനിടെ മറ്റൊരു യുവതിയുമായി ഷൈജു അടുത്തു. ഇതോടെ സജിതയെ ഉപേക്ഷിച്ച് പുതിയ കാമുകിയുമായി താമസിക്കുവാൻ ഷൈജു പദ്ധതിയിട്ടു. ഇത് സജിത അറിഞ്ഞതോടെ ഇരുവര്‍ക്കും ഇടയില്‍ വഴക്കായി, ഈ വഴക്കിനിടെയാണ് കൊലപാതകം നടക്കുന്നത്. സജിതയുടെ മരണം നടന്ന ദിവസം ഷൈജു തന്റെ സുഹൃത്തുക്കളോട് വീട്ടിലേക്ക് വരാൻ പറഞ്ഞിരുന്നു.  സുഹൃത്തുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് തലയ്ക്ക് അടിയേറ്റ് രക്തം വാർന്നു കിടക്കുന്ന നിലയിൽ സജിതയെ കാണുന്നത്. ഷൈജു അപ്പോള്‍ വീട്ടില്‍ ഇല്ലായിരുന്നു.  തുടർന്ന് സുഹൃത്തുക്കളാണ് വിവരം പോലീസിനെ അറിയിച്ചത്. ഷൈജുവിനായുള്ള തിരച്ചില്‍ തുടരുകയാണ്. 

Exit mobile version