800 വർഷം പഴക്കമുള്ള ‘മമ്മി’യെ കാമുകിയാക്കി കൈവശം വച്ചിരുന്ന യുവാവ് പോലീസ് പിടിയിൽ…

800 വർഷത്തിലധികം പഴക്കമുള്ള മമ്മിയെ കൈവശം വച്ചിരുന്ന യുവാവ് പോലീസ് പിടിയിലായി. പെറുവിലാണ് സംഭവം. ഫുഡ് ഡെലിവറി ബോയ് തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് മമ്മിയെ കണ്ടെത്തിയത്. ജൂലിയോ സീസർ ബർമേജോ എന്ന 26 കാരനാണ് പോലീസ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ഐസോ തെർമൽ ബാഗിൽ ആണ് ഉദ്ദേശം 600 മുതൽ 800 വരെ വർഷം പഴക്കമുള്ള മമ്മിയെ സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞ 30 വർഷത്തിലധികമായി താൻ ഇത് കൈവശം വെച്ചിരിക്കുകയാണെന്നും ഇതു തന്റെ ഗേൾഫ്രണ്ട് ആണ് എന്നുമാണ് ഇയാൾ അവകാശപ്പെടുന്നത്. ഇദ്ദേഹം ഈ മമ്മിക്ക് ഇട്ടിരിക്കുന്ന പേര് ജുവാനിത എന്നാണ്.

തന്റെ  സ്പിരിച്ച്വൽ ഗേൾഫ്രണ്ട് ആണ് ഇത് എന്ന് ഇയാൾ പറയുന്നതിന്റെ വീഡിയോ സമൂഹ മാധ്യമത്തിൽ വൈറലായി മാറിയതോടെയാണ് പോലീസ് എത്തി പരിശോധന നടത്തുന്നത്. യുവാവ് തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ടത്. 30 വർഷം മുമ്പ് തന്റെ പിതാവ് ആണ് ജുവാനിതയെ വീട്ടിലേക്കു കൊണ്ടു വന്നത് എന്നാണ് ഇയാൾ പറയുന്നത്. ഈ മമ്മി തന്റെ ഒപ്പം ആണ് ഉറങ്ങുന്നതെന്നും എല്ലാ വിധത്തിലും താൻ ഇതിനെ പരിപാലിക്കുന്നുണ്ടെന്നും ഈ യുവാവ് അവകാശപ്പെടുന്നു.

ഗവേഷകർ നടത്തിയ പരിശോധനയിൽ ഇത് ഒരു പുരുഷന്റെ മമ്മിയാണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം 45 വയസ്സ് പ്രായമുള്ള ഒരു പുരുഷന്‍റെ മമ്മിയാണ് ഇത് എന്നാണ് നിഗമനം. കൈകാലുകൾ മടക്കിയ നിലയിലാണ് ഇത് ഇരിക്കുന്നത്. നിറയെ ബാൻഡേജുകൾ ചുറ്റിയിട്ടുണ്ട്. ഏതായാലും ഈ മമ്മിയെ സർക്കാർ ഏറ്റെടുത്ത് പുരാവസ്തു വകുപ്പിന് കൈമാറിയിട്ടുണ്ട്. 

Exit mobile version