75 ലക്ഷത്തിന്റെ ലോട്ടറി അടിച്ച അതിഥി തൊഴിലാളി നേരെ ഓടിക്കയറിയത് പോലീസ് സ്റ്റേഷനിൽ…. കാരണം ഇതാണ്…

ഒരു നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് ജോലി തേടി പോയി ഒടുവിൽ ലക്ഷ പ്രഭുവായി തിരികെ സ്വന്തം നാട്ടിലേക്ക് മടങ്ങി എത്തുന്ന കഥകൾ നമ്മൾ സിനിമകളിൽ ധാരാളം കണ്ടിട്ടുണ്ട്. ഇത്തരം സിനിമകള്‍ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോറ്റാനിക്കരയിൽ നടന്നതും അത്തരം ഒരു സംഭവമാണ്.

ചോറ്റാനിക്കരയിൽ എത്തിയ കൊൽക്കത്ത സ്വദേശിയായ എസ് കെ ബദേശ്  സ്ത്രീ ശക്തിയുടെ ഒരു ലോട്ടറി എടുത്തു. റിസൾട്ട് പരിശോധിച്ചപ്പോൾ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് ഇദ്ദേഹത്തിന് ആയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ലക്ഷപ്രഭു ആയപ്പോൾ ബദേശ് ആകെ പകച്ചു പോയി. എന്തു ചെയ്യണമെന്ന് അറിയാതെ ഒരു നിമിഷം ഇയാള്‍ അമ്പരന്നു.  ഒടുവില്‍ ഇയാൾ സഹായം അഭ്യര്‍ത്ഥിച്ച് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക് ഓടി കയറി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ ലോകം അറിയുന്നത് കേരള പോലീസ് സമൂഹ മാധ്യമത്തിൽ പങ്കു വെച്ച കുറുപ്പിലൂടെയാണ്.

ആരെങ്കിലും തൻറെ കൈവശം ഉള്ള ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കുമോ എന്ന ഭയമായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത്. ഏതായാലും പോലീസുകാർ ബദേശിനെ പറഞ്ഞ് ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.

റോഡ് ടാറിങ് ജോലിക്ക് വേണ്ടി ചോറ്റാനിക്കരയിൽ എത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്ത് ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. അത് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി മാറുകയും ചെയ്തു. ഇപ്പോള്‍ ഏറെ സന്തോഷവാനാണ് ബദേശ് . തനിക്ക് ലഭിച്ച പണവുമായി കൊൽക്കട്ടയിലേക്ക് തിരികെ പോകാൻ കാത്തിരിക്കുകയാണ് ബദേശ്  ഇപ്പോൾ.

Exit mobile version