ജോലി അന്വേഷിച്ചെത്തുന്ന സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജൻ സിഡ്നിയിൽ വിചാരണ നേരിടുന്നു… ഇയാളുടെ ക്രൂരതയില്‍ ഞെട്ടി കോടതി….

ജോലി അന്വേഷിച്ചു വരുന്ന സ്ത്രീകളെ ലഹരി നൽകിയതിനു ശേഷം അതി ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ വംശജനായ ബാലേഷ് ധൻഗർ സിഡ്നിയിൽ വിചാരണ നേരിടുന്നു. മനുഷ്യ മനസാക്ഷി മരവിക്കുക്കുന്ന പ്രവർത്തികൾ ആണ് ഇയാളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്.

istockphoto 517215603 612x612 1

ഇയാൾ 13 സ്ത്രീകളെയാണ് മദ്യത്തില്‍ രാസ പദാര്‍ത്ഥം നൽകി അതീവ ക്രൂരമായി ബലാത്സംഗം ചെയ്തത്. മാത്രമല്ല കൃത്യം നടത്തുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ച് സൂക്ഷിച്ചിരുന്നതായും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു. ഇയാളുടെ പക്കൽ നിന്നും 47 വീഡിയോകൾ പോലീസ് കണ്ടെടുത്തു. ഇത് കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ കണ്ട ജൂറി അത്യന്തം ഹീനവും വെറുപ്പ് ഉളവാക്കുന്നതാണ് ഈ ദൃശ്യങ്ങൾ എന്ന് പറയുകയുണ്ടായി.

പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് ഇയാൾ പ്രധാനമായും ഇരകളാക്കിയിരുന്നത് കൊറിയൻ യുവതികളെയാണ്. ഇവർക്കു വേണ്ടി ഇയാൾ പത്രത്തിൽ പരസ്യം നൽകും. പത്ര പരസ്യം കണ്ടു അഭിമുഖത്തിനു വേണ്ടി എത്തുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം അവർക്ക് മദ്യത്തിൽ മയക്കു മരുന്നുകൾ ചേർത്തു നൽകി അതിക്രൂരമായി പീഡിപ്പിക്കുന്നതാണ് ഇയാളുടെ രീതി. സൈക്കോപാത്തിന്റെ എല്ലാ സ്വഭാവ രീതികളും ഇയാൾക്ക് ഉണ്ടായിരുന്നു. ഇരകളുടെ പേര് വിവരങ്ങൾ സൂക്ഷിക്കുന്നതിന് ഒരു ഡയറി തന്നെ ഇയാൾ കൈയിൽ കരുതിയിരുന്നു. അതീവ വീര്യം ഉള്ള ലഹരിപദാർത്ഥങ്ങൾ ആയതുകൊണ്ട് തന്നെ പല സ്ത്രീകള്‍ക്കും തങ്ങൾ ബലാൽസംഗം ചെയ്യപ്പെട്ടതായി പോലും കരുതിയിരുന്നില്ല.

dvddd 1

ഇയാളുടെ വിചാരണ തുടരുകയാണ്. ഇപ്പോൾ സിഡ്നിയിലെ ന്യൂ സൗത്ത് വെയിൽസ് ജില്ലാ കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. ബലാത്സംഗ കുറ്റത്തിന് പുറമേ ഇയാളുടെ മേൽ നിർബന്ധിച്ചു ലഹരി നൽകിയ കുറ്റം,  കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ആരോപിക്കപ്പെടുന്നുണ്ട്. എന്നാൽ തനിക്ക് മേൽ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ ഒന്നും തന്നെ സമ്മതിച്ചിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ തുടരുമ്പോഴും ഇയാൾ മൗനം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button