15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വിറ്റു കിട്ടിയ പണം കൊണ്ട് അമ്മയും കാമുകനും ഷോപ്പിങ് നടത്തി… മറ്റ് ആഘോഷങ്ങള്‍ വേറെ… ഒടുവില്‍ ഇരുവരും പോലീസ് പിടിയിലായത് ഇങ്ങനെ… 

നവജാത ശിശുവിനെ വിറ്റ പണം ഉപയോഗിച്ച് ഒരമ്മ ഷോപ്പിങ് നടത്തി അടിച്ചു പൊളിച്ചെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസ്സിക്കുമോ. അതേ ആരെയും അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്. പ്രസവം കഴിഞ്ഞ് 15 ദിവസം മാത്രം പ്രായമുള്ള കുട്ടിയെയാണ് അമ്മ ഷൈനാ ബീയും ഇവരുടെ പങ്കാളി അന്തര്‍ സിങ്ങും ചേര്‍ന്ന് മറ്റൊരാള്‍ക്ക് വിറ്റത്. കുട്ടിയുടെ അമ്മയായ 23കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞ് തങ്ങളുടെ സ്വതന്ത്ര ജീവിതത്തിനു ഒരു ബാധ്യത ആകുമെന്ന് കരുതിയാണ്  കുഞ്ഞിനെ വില്‍പ്പന നടത്തിയത്. ഷൈനാ ബീയും പങ്കാളി അന്തര്‍ സിങ്ങും ചേര്‍ന്ന് 5.5 ലക്ഷം രൂപയ്ക്കാണ് കുട്ടിയെ വിറ്റത്. കുട്ടിയെ വിറ്റു കിട്ടിയ പണം ഉപയോഗിച്ച് ഷോപ്പിങ് നടത്തുകയായിരുന്നു ഇരുവരും. ഇവര്‍ ബൈക്കും മറ്റ് വീട്ടുപകരണങ്ങളും വാങ്ങുന്നത് കണ്ട സാമൂഹിക പ്രവര്‍ത്തകനാണ് സംഭവം പോലീസ്സിനെ അറിയിച്ചത്. 

ഇവര്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ പ്രസവം കഴിഞ്ഞു ദിവസങ്ങള്‍ മാത്രം പ്രായമായ കുട്ടി ഒപ്പം ഉണ്ടാകാതിരുന്നതാണ് സംശയം ജനിപ്പിച്ചത്. കൂടാതെ ഈ പങ്കാളികള്‍ വിലപിടിപ്പുള്ള പല സാധനങ്ങളും വാങ്ങുന്നത് കൂടി കണ്ടതോടെ സംശയം ഇരട്ടിച്ചു. ഇതോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മറ്റൊരാള്‍ക്ക് വിറ്റതാണെന്ന് കണ്ടെത്തുന്നത്.

സംഭവത്തിനു ഷൈനയുടെയും  പങ്കാളി അന്തര്‍ സിങ്ങിന്‍റെയും ഒപ്പം പ്രവര്‍ത്തിച്ചതും മൂണ് സ്ത്രീകളായിരുന്നു. പൂജ വര്‍മ, നീലം വര്‍മ, നേഹ സൂര്യവംശി എന്നിങ്ങനെ മൂന്നു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലുള്ള ലീനാ സിങ് എന്ന യുവതിയാണ് കുട്ടിയെ അഞ്ചു ലക്ഷം രൂപ കൊടുത്ത് വാങ്ങിയത്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു. തന്റെ രണ്ടു കുട്ടികള്‍ പ്രസവത്തിനു ശേഷം മരിച്ചതുകൊണ്ടാണ് കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചതെന്നാണ് ലീനാ സിങ് പറഞ്ഞത്. ദത്തെടുക്കുന്നതിന് നിരവധി നടപടിക്രമങ്ങള്‍ ഉള്ളതുകൊണ്ടാണ്  കുട്ടിയെ നേരിട്ട് വാങ്ങിയതെന്ന് യുവതി പറഞ്ഞു.

Exit mobile version