പുതിയ കല്ലറക്ക് സമീപം രക്തക്കറ…സ്ത്രീയുടെ നിലവിളി ശബ്ദം… പോലീസ് എത്തി പരിശോധിച്ചപ്പോൾ കണ്ടത്…

വളരെ യാദൃശ്ചികമായിട്ടാണ് സെമിത്തേരിയിൽ കുഴി കുത്തുന്നവർ പുതിയ ശവക്കലറ ശ്രദ്ധിക്കുന്നത്.  കല്ലറയുടെ സമീപം രക്ത തുള്ളികൾ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ ഉടൻ തന്നെ വിവരം പോലീസിൽ അറിയിച്ചു. പാഞ്ഞെത്തിയ പോലീസ് ശവക്കല്ലറയുടെ അരികിലെത്തിയപ്പോൾ ഒരു സ്ത്രീയുടെ നിലവിളി കേട്ടു. ആദ്യം ഒന്ന് ഭയന്നെങ്കിലും ഉടൻതന്നെ കർമ്മ നിരതരായ പോലീസുകാർ ശവക്കല്ലറ തുറന്നു പരിശോധിച്ചു. ഉള്ളിൽ ജീവനു വേണ്ടി കേഴുന്ന സ്ത്രീയെ കണ്ടു. ഉടൻതന്നെ അവരെ കല്ലറയുടെ ഉള്ളിൽ നിന്നും പുറത്തെടുത്തു. കുറച്ചു കൂടി താമസിച്ചിരുന്നു എങ്കിൽ ഇവരുടെ ജീവൻ വരെ നഷ്ടപ്പെടുമായിരുന്നു. അധികം വൈകാതെ ഇവരെ പോലീസുകാർ
ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.

36 കാരിയായ യുവതിയെ അക്രമികൾ ജീവനോടെ കല്ലറയിൽ അടക്കുക ആയിരുന്നു. അവർക്ക് രക്ഷകരായി മാറിയത് പോലീസുകാരാണ്. മാർച്ച് 28ന് വിസ്കൊണ്ടെ റിയോ ബ്രാന്‍ങ്കുവിലാണ് 36 കാരിയായ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടത്. കല്ലറയുടെ ഉള്ളിൽ നിന്നുമുള്ള യുവതിയുടെ കരച്ചിൽ കേൾക്കാൻ ഇടയായതാണ് ഇവരുടെ ജീവൻ തിരിച്ചു കിട്ടാൻ കാരണം.

മുഖംമൂടി ധരിച്ച് രണ്ടു പേർ തന്നെ സിമിത്തേരിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നുവെന്നും പിന്നീട് ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം ശവക്കല്ലറയുടെ ഉള്ളിൽ വച്ച് അടയ്ക്കുകയായിരുന്നു എന്നും അവർ പോലീസിനോട് പറഞ്ഞു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ യുവതി മയക്കുമരുന്നിന് അടിമയാണ് എന്ന് കണ്ടെത്തി. യുവതിയും മറ്റ് രണ്ടു പേരും തമ്മില്‍ മയക്കു മരുന്നിന്‍റെ പേരിൽ തർക്കം നടന്നിരുന്നു. ആ തർക്കമാണ് ഇത്തരമൊരു ക്രൂര കൃത്യത്തിലേക്ക് എത്താൻ കാരണമെന്നും പോലീസ് പറഞ്ഞു. ഏതായാലും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ അധികം വൈകാതെ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version