ആ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്; അത് അത്ര ലളിതമല്ല; സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തു വരുന്നത് കൂടുതൽ വിവരങ്ങൾ
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രമുഖ നടൻ സുഷാന്ത് സിംഗ് രജപുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സുഷാന്തി ന്റെ പോസ്റ്റ്മോർട്ടത്തിന് ഡോക്ടറുടെ സഹായിയായിരുന്ന രൂപ് കുമാർ ഷാ എന്നയാളുടെ വെളിപ്പെടുത്തലുകളാണ് പുതിയ വിയവടത്തിന് തിരി കൊളുത്തിയത്. ഡോക്ടറുടെ ഒപ്പം ഇദ്ദേഹവും മൃതദേഹം തുന്നിച്ചേര്‍ക്കാന്‍ സഹായിച്ചിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അത് ഒരു ആത്മഹത്യ അല്ലെന്നും കൊലപാതകം ആണെന്നും വ്യക്തമായതായും അദ്ദേഹം പറഞ്ഞിരുന്നു. സുശാന്തിന്റെ ശരീരം നിറയെ പാടുകൾ ഉണ്ടായിരുന്നു. മർദ്ദനത്തിൽ പരിക്കു പറ്റിയ പോലത്തെ പാടുകളാണ് അതെന്ന് വ്യക്തമായിരുന്നു. ശരീരത്തിലെ എല്ലുകൾ പലതും ഒടിഞ്ഞ നിലയിൽ ഉള്ളതായാണ് മനസ്സിലായത്. കഴുത്തിൽ ഒന്നിലധികം പാടുകൾ ഉണ്ടായിരുന്നു. ഡോക്ടറോട് ഇതു കൊലപാതകമാണ് എന്ന് പറഞ്ഞപ്പോൾ അനാവശ്യമായ കാര്യങ്ങൾ തിരക്കണ്ട എന്നായിരുന്നു നൽകിയ മറുപടി. സുഷാന്തിന്റെ ശരീരത്ത് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. വീഡിയോ ചിത്രീകരിക്കണമെന്ന് പറഞ്ഞപ്പോഴും ചിത്രങ്ങൾ മാത്രം എടുത്താൽ മതി എന്നായിരുന്നു നിർദ്ദേശം. വേഗം ഏൽപ്പിച്ച ജോലി പൂർത്തിയാക്കാനും മൃതദേഹം പോലീസുകാർക്ക് കൈമാറണമെന്നും ഉന്നത അധികാരികൾ അറിയിച്ചതായി രൂപ് കുമാർ ഷാ പറഞ്ഞു.
അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ വലിയ വിവാദമായി മാറി. ഇപ്പോഴിതാ സുശാന്തിന്റെ അഭിഭാഷകനും ഇത് ശരിവെക്കുന്ന വാദമാണ് മുന്നോട്ട് വയ്ക്കുന്നത്. സുഷാന്തിന്‍റെ ശരീരത്തിലെ മുറികളെക്കുറിച്ച് തനിക്ക്
അറിയില്ലന്നു പറഞ്ഞ അദ്ദേഹം സുശാന്തിന്റെ സഹോദരങ്ങൾ പ്രതികരിക്കാതെ ഇതുമായി ബന്ധപ്പെട്ടു പ്രതികരിക്കാൻ കഴിയില്ല എന്നും കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് മരണം ലളിതമായ ഒരു ആത്മഹത്യ അല്ല. അങ്ങനെ പറയാൻ പല കാരണങ്ങളുമുണ്ട്. സുശാന്തിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇത് സിബിഐക്ക് മാത്രമേ പുറത്തു കൊണ്ടുവരാൻ കഴിയൂ എന്നും അഭിഭാഷകനായ വികാസ് സിംഗ് പ്രതികരിച്ചു.