വ്യാജവാറ്റ് തടഞ്ഞ പഞ്ചായത്ത് അംഗത്തെ മദ്യ വില്പനക്കാരി വീട്ടിൽ വിളിച്ചു വരുത്തി വെട്ടി കൊലപ്പെടുത്തി

വ്യാജ മദ്യം വിൽക്കുന്നു എന്ന് പോലീസിനെ വിളിച്ച് വിവരമറിയിച്ച പഞ്ചായത്ത് അംഗത്തെ മദ്യ വില്പനക്കാരി വീട്ടിലേക്ക് വിളിച്ചു വരുത്തി അതിക്രൂരമായി വെട്ടി കൊലപ്പെടുത്തി.

panjayathu member killed 1
വ്യാജവാറ്റ് തടഞ്ഞ പഞ്ചായത്ത് അംഗത്തെ മദ്യ വില്പനക്കാരി വീട്ടിൽ വിളിച്ചു വരുത്തി വെട്ടി കൊലപ്പെടുത്തി 1

 ചെന്നൈ നടുവീരപ്പട്ട് പഞ്ചായത്ത് അംഗമായ സതീഷ് എന്ന 31 കാരനെയാണ് ലോകേശ്വരി എന്ന പേരിൽ അറിയപ്പെടുന്ന എസ്തര്‍ (45) വെട്ടി കൊലപ്പെടുത്തിയത്. ഇവർ ഇപ്പോൾ ഒടുവിലാണ്. സതീഷിനെ കൊലപ്പെടുത്തിയതിനു ശേഷം ഇവര്‍ മൃതേഹം വലിച്ചിഴച്ച് വീടിനു മുന്നിലെ റോഡിൽ ഉപേക്ഷിച്ച്  കടന്നു കളയുക ആയിരുന്നു. പെണ്‍വാണിഭം ഉള്‍പ്പടെ നിരവധി കേസുകളിൽ ലോകേശ്വരി പ്രതിയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി ലോകേശ്വരി തന്‍റെ വീട്ടിൽ വ്യാജ മദ്യ വില്പന നടത്തി വരികയാണ്. ഇത് ചെയ്യരുതെന്ന് പലതവണ സതീഷ്  ഇവരെ അറിയിച്ചിരുന്നെങ്കിലും മദ്യ വില്പന നിർത്താൻ ഇവർ തയ്യാറായില്ല. ഇതോടെയാണ് സതീഷ് പോലീസിൽ പരാതിയുമായി എത്തിയത്. ഇതോടെ  ലോകേശ്വരിയുടെ മദ്യ വ്യാപാരം പാടെ നിലച്ചു. പിന്നീട് ആരും തന്നെ ഇവരിൽനിന്ന് മദ്യം വാങ്ങാന്‍ കൂട്ടാക്കിയില്ല.  സ്ഥിരമായി മദ്യം വാങ്ങിയിരുന്നവർ പോലും ഇവരുടെ വീട്ടിലേക്ക് വരാതായി. ഇതോടെ ഇവരുടെ കച്ചവടം ഇല്ലാതായി.ഇത് ഇവരുടെ ഉള്ളില്‍ വൈരാഗ്യമായി മാറി.  ഇതാണ് സതീഷിനെ  കൊലപ്പെടുത്താൻ ലോകേശ്വരിയെ പ്രേരിപ്പിച്ചത്.

 ലോകേശ്വരി തിങ്കളാഴ്ചയോടെ സതീഷിനെ തന്‍റെ വീട്ടിലേക്ക് വിളിച്ചു വരുത്തി. വാതിൽ കുറ്റിയിട്ടതിനു ശേഷം ഇവർ കയ്യിൽ കരുതിയിരുന്ന അരിവാൾ കൊണ്ട് വെട്ടി ഇയാളെ വെട്ടി കൊലപ്പെടുത്തുക ആയിരുന്നു. സതീഷ് മരിച്ചു എന്ന് ഉറപ്പായപ്പോഴാണ് മൃതദേഹം വലിച്ചിഴച്ച് വീടിന് പുറത്തു കൊണ്ടുപോയി ഇട്ടത്. തുടർന്ന് ഇവർ ഒളിവിൽ പോയി. അധികം വൈകാതെ തന്നെ ഇവരെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button