മോഷണക്കുറ്റം ആരോപിച്ച് 15 കാരന്റെ സ്വകാര്യ ഭാഗത്ത് വൈദികൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു

മോഷണക്കുറ്റം ആരോപിച്ച് 15 കാരന്റെ സ്വകാര്യ ഭാഗത്ത് അതി ക്രൂരമായി മർദ്ദിച്ചു. സ്കൂൾ ബസ്സിലെ ആയയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്ന കുറ്റം ആരോപിച്ചാണ്  വൈദികന്റെ ഈ ക്രൂരമായ ശിക്ഷാ നടപടി.

New Project 11
മോഷണക്കുറ്റം ആരോപിച്ച് 15 കാരന്റെ സ്വകാര്യ ഭാഗത്ത് വൈദികൻ സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു 1

 കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂര് ചെന്നായിപ്പാറ ദിവ്യ ഹൃദയ ആശ്രമത്തിലെ വൈദികനാണ് കുട്ടിയോട് ഈ വിധത്തില്‍ പെരുമാറിയത്. മോഷണക്കുറ്റം ആരോപിച്ച് ഇവിടുത്തെ വൈദികൻ കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു . കയ്യില്‍ കരുതിയ സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് വൈദികന് കുട്ടിയെ മര്‍ദ്ദിച്ചത് . മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെ കുട്ടി അടുത്തുള്ള വീട്ടിൽ അഭയം തേടി. പിന്നീട് കുട്ടി തന്നെ വൈദികനെതിരെ പോലീസ്സില്‍ പരാതി നല്‍കിയിരുന്നു.  കുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വൈദ്യനെതിരെ ഒല്ലൂർ പോലീസ് കേസെടുത്തിട്ടുണ്ട് . അന്വേഷണം നടന്നു വരികയാണെന്നു പോലീസ് പറഞ്ഞു.


കുട്ടിയെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ഈ വാർത്ത സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെ സ്ഥാപനത്തിനും വൈദികനുമെതിരെ പ്രതിഷേധം ശക്തമായി . കുട്ടിയോട് മനഃസാക്ഷിക്ക് നിരക്കാത്ത ഈ ക്രൂരകൃത്യം കാട്ടിയ വൈദികനെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്ന് സമൂഹ നിരവധി പേര്‍ സമൂഹ മാധ്യമത്തിൽ കമന്റ് രേഖപ്പെടുത്തി . അതേ സമയം ഓണ്ലൈന്‍ മാധ്യമങ്ങള്‍ മാത്രമല്ല മറ്റ് ദൃശ്യ മാധ്യമങ്ങളും ഈ വാര്ത്ത വളരെ പ്രധാന്യത്തോടെ തന്നെ നല്കുകയുണ്ടായി. വൈദികനെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button