സിദ്ധനെ പ്രീതിപ്പെടുത്തിയാൽ ഐശ്വര്യവും സമൃദ്ധിയും  ഉണ്ടാകും; സ്ത്രീകളെ കഴുത്തറുത്ത് കൊന്നതിനു ശേഷം കഷണങ്ങളാക്കി വെട്ടി നുറുക്കി; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നടന്ന നരബലിയുമായി ബന്ധപ്പെട്ട പുറത്തു വരുന്നത് കൂടുതല്‍ നിർണായകമായ വിവരങ്ങളാണ്. ഇതുവരെ കേരളത്തില്‍ കേട്ടു കേഴ്വി ഇല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.  കേസുമായി ബന്ധപ്പെട്ട പോലീസ് പിടിയിലായ തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്,  ഇദ്ദേഹത്തിന്റെ ഭാര്യ ലീല സ്ത്രീകളെ എത്തിച്ചു നൽകിയ പെരുമ്പാവൂർ സ്വദേശി ശിഹാബ് എന്നിവരാണ് ഇപ്പോള്‍ പോലീസ് പിടിയിലായത്.

63452709c1bbb rosli
സിദ്ധനെ പ്രീതിപ്പെടുത്തിയാൽ ഐശ്വര്യവും സമൃദ്ധിയും  ഉണ്ടാകും; സ്ത്രീകളെ കഴുത്തറുത്ത് കൊന്നതിനു ശേഷം കഷണങ്ങളാക്കി വെട്ടി നുറുക്കി; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ 1

സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകുന്നതിന് വേണ്ടിയാണ് നരബലി നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. 50 വയസ്സിനോടടുത്ത് രണ്ടു സ്ത്രീകളാണ് കൊല ചെയ്യപ്പെട്ടത്. കടവന്ത്ര സ്വദേശിയായ പത്മം,  കാലടി സ്വദേശി റോസിലി എന്നിവരാണ് ഈ ക്രൂര കൃത്യത്തിന് ഇരയായത്. നരബലി നടത്തുന്നതിന് വേണ്ടി ആദ്യം കടത്തി കൊദ്ന് വരുന്നത് റോസിലിയെ ആണ്. ശിഹാബ് റോസിലിയെ പലതും പറഞ്ഞ്  തെറ്റിദ്ധരിപ്പിച്ച് തിരുവല്ലയിലേക്ക് കൊണ്ടുവന്നാണ് വൈദ്യനെ പരിചയപ്പെടുത്തിയത്. ധനപരമായി നേട്ടം ഉണ്ടെന്ന് പറഞ്ഞ് വിശ്വസ്സിപ്പിച്ച് ഇവരെ തിരുവല്ലയിലെ വൈദ്യരുടെ വീട്ടില്‍ കൊണ്ടു വന്നതിനു ശേഷം കൊലപ്പെടുത്തുക ആയിരുന്നു.  കഴുത്തറുത്ത് കൊന്നതിനു ശേഷം മൃതദേഹം പല കഷണങ്ങളാക്കി കുഴിച്ചിടുക ആയിരുന്നു.

black magic 1
സിദ്ധനെ പ്രീതിപ്പെടുത്തിയാൽ ഐശ്വര്യവും സമൃദ്ധിയും  ഉണ്ടാകും; സ്ത്രീകളെ കഴുത്തറുത്ത് കൊന്നതിനു ശേഷം കഷണങ്ങളാക്കി വെട്ടി നുറുക്കി; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ 2

ലോട്ടറി വില്‍പ്പന നടത്തി വന്നിരുന്ന പത്മത്തെ സെപ്റ്റംബർ 27നാണ് കാണാതാവുന്നത്. ഇതിനുമുമ്പും ഈ പ്രദേശത്ത് സമാനമായ മിസ്സിംഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെയാണ് ശിഹാബ് വൈദ്യരുമായി സൗഹൃദം സ്ഥാപിക്കുന്നത്. പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന സിദ്ധനെ പ്രീതിപ്പെടുത്തിയാൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകുമെന്നും ഇതിനായി നരബലി നടത്തണമെന്നും  ശിഹാബ് വൈദ്യനെ പറഞ്ഞു വിശ്വസിപ്പിച്ചാണ് ഈ കൊലപാതകത്തിലേക്ക് എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button