കാമുകനും കാമുകിയും സുഹൃത്തിന്‍റെ ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ കണ്ട അശ്ലീല വീഡിയോയെ ചൊല്ലി തർക്കം; ഒടുവിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന് പുഴയിൽ ഒഴുക്കി

സെപ്റ്റംബർ പതിനൊന്നാം തീയതിയാണ് നിലമ്പൂർ കരിമ്പുഴ പാലത്തിന് അടുത്ത് നിന്നും ബാബു എന്ന ആളിന്റെ മൃതദേഹം ലഭിക്കുന്നത്. പ്രാഥമിക നിഗമനത്തിൽ തന്നെ ഇത് ഒരു കൊലപാതകം ആണെന്നു പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ കമ്പി ബിജു എന്ന പേരുള്ള ബിജുവിനെയും ഇയാളുടെ കാമുകി ഇറയാം താങ്ങി കോളനിയിലെ ലത എന്നിവരെയും പോലീസ് പിടികൂടി.

lovers murder1
കാമുകനും കാമുകിയും സുഹൃത്തിന്‍റെ ഒപ്പമിരുന്ന് മദ്യപിക്കുന്നതിനിടെ കണ്ട അശ്ലീല വീഡിയോയെ ചൊല്ലി തർക്കം; ഒടുവിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന് പുഴയിൽ ഒഴുക്കി 1

 ബിവറേജസിൽ നിന്ന് മദ്യം വാങ്ങുന്നതിനിടെയാണ് ബാബു  ബിജുവുമായും ലതയുമായും പരിചയപ്പെടുന്നത്. മദ്യപാന സൗഹൃദം ആയതുകൊണ്ട് തന്നെ ഇവർ മൂവരും  ലതയുടെ വീട്ടിൽ ഒത്തുകൂടി മദ്യപിച്ചു. ഇതിനിടെ ബാബുവിന്റെ മൊബൈലിൽ മൂവരും ചേർന്ന് അശ്ലീല വീഡിയോ കണ്ടു. ഇതിനിടെ ഈ വീഡിയോ ചൊല്ലി ഇവർക്കിടയിൽ തർക്കം ഉണ്ടായി. തർക്കം രൂക്ഷമായതോടെ കൈവശമുണ്ടായിരുന്ന വടി ഉപയോഗിച്ച് ബിജു ബാബുവിന്റെ തലയിൽ ആഞ്ഞടിച്ചു. കുഴഞ്ഞു വീണ ബാബുവിനെ ബിജുവും ലതയും ചേർന്ന് വലിച്ചെഴച്ചു കൊണ്ടുപോയി പുന്നപ്പുഴയിലെ കുത്തൊഴുക്കിൽ തള്ളി. കൂടാതെ ബാബുവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പണവും പ്രതികൾ കവര്‍ന്നെടുക്കുകയും ചെയ്തു.

ബാബുവിന്റെ ശരീരം  സംഭവസ്ഥലത്തു നിന്നും 10 കിലോമീറ്റർ അകലെ നിന്നാണ് ലഭിക്കുന്നത്. ഇതിനിടെ സഹോദരി ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബാബുവിന്റെ മൃതദേഹം പുഴയിൽ പൊങ്ങിയത്. ബാബുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികൾ കുടുങ്ങാൻ കാരണമായത് എന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button