മലയാള സിനിമയിൽ വീണ്ടും ഹണി ട്രാപ്പ്; ഇത്തവണ കുടുക്കിയത് നിർമ്മാതാവ് എന്‍ എം ബാദുഷയെ; പത്തുലക്ഷം രൂപ തട്ടി; വിവരങ്ങൾ ഇങ്ങനെ

മലയാളത്തിലെ പ്രമുഖ നിർമ്മാതാവ് എൻ എം ബാദുഷയെ ഹണി ട്രാപ്പിൽ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിൽ പോലീസ് കേസെടുത്തു. ആലുവാ സ്വദേശിയാണ് ബാദുഷയോട് മൂന്നു കോടി രൂപ വേണമെന്ന് ഭീഷണിപ്പെടുത്തിയത്. ബാദുഷ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആലുവ സ്വദേശിനിയെ കൂടാതെ കേസിൽ ഉൾപ്പെട്ടിരിക്കുന്നവർ അഭിഭാഷകരായ ബിജു , എൽദോപോൾ, സാജിദ് , അനീഷ്  എന്നിവരാണ്.

BADUSHA 1 1 1
മലയാള സിനിമയിൽ വീണ്ടും ഹണി ട്രാപ്പ്; ഇത്തവണ കുടുക്കിയത് നിർമ്മാതാവ് എന്‍ എം ബാദുഷയെ; പത്തുലക്ഷം രൂപ തട്ടി; വിവരങ്ങൾ ഇങ്ങനെ 1

 ബാദുഷയോട് സംഘം മൂന്നു കോടി രൂപ ആവശ്യപ്പെട്ടു എന്നാൽ ഇത് നൽകാനാവില്ല എന്ന് ബാദുഷ അറിയിച്ചു,  ഇതോടെ ഒന്നേകാൽ കോടി രൂപ നൽകണമെന്നും അഡ്വാൻസായി പണം കൊടുക്കണം എന്ന് പറഞ്ഞ് പ്രതികൾ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി,  കരാറിൽ ഒപ്പിടിപ്പിക്കുകയും ചെയ്തു.  തുടർന്ന് ബാദുഷയുടെ കയ്യിൽ നിന്നും 10 ലക്ഷം രൂപ വാങ്ങി എന്നാണ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്.

2020 ഒക്ടോബർ 10നാണ് ആലുവാ സ്വദേശിനി ആയ 32 കാരി ബാദുഷയുടെ ഫ്ലാറ്റിൽ ഒരു കഥ പറയാനുണ്ട് എന്ന് പറഞ്ഞ് എത്തിയത്. പിന്നീട് ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു. ശേഷം ഇവര്‍  തന്റെ അശ്ലീല ചിത്രങ്ങൾ വാട്സപ്പ് വഴിയും ഫേസ്ബുക്ക് വഴിയും ബാദൂഷയ്ക്ക് അയച്ചു കൊടുത്തു. പിന്നീട് ഈ ആലുവ സ്വദേശിനി നാല് അഭിഭാഷകരുടെ ഒപ്പം ചേർന്ന് ബാദുഷായ പാലാരിവട്ടത്തെ വക്കീല്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തി. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 3 കോടി രൂപയാണ് ആവശ്യപ്പെട്ടത്. പണം നൽകാത്തപക്ഷം ബാദുഷായെയും കുടുംബത്തെയും അപമാനിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button