എനിക്ക് ഹിന്ദുക്കളോട് വെറുപ്പാണ്; ഹിന്ദു മതഗ്രന്ഥങ്ങളിൽ പഠിപ്പിക്കുന്നത് മുഴുവന്‍ അശ്ലീലമാണ്; താരിഖ് റഹ്മാന്റെ പരാമർശം വിവാദത്തില്‍
ബംഗ്ലാദേശിലെ പ്രതിപക്ഷ നേതാവ് താരിഖ് റഹ്മാൻ നടത്തിയ പരാമർശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഹിന്ദു മത ഗ്രന്ഥങ്ങളിൽ പഠിപ്പിക്കുന്നത് തികഞ്ഞ അശ്ലീലമാണെന്നും ധാർമികമായ ഒന്നും അതിലൂടെ ലഭിക്കുന്നില്ല എന്നുമാണ് ഇയാൾ പറയുന്നത്. സമൂഹ മാധ്യമത്തിലൂടെ പുറത്തു വന്ന ഈ പ്രസ്താവനയ്ക്കെതിരെ വലിയ വിവാദമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിനിടെയാണ് ഇദ്ദേഹത്തിൻറെ ഈ വിവാദ പരാമർശം ഉണ്ടായത്.
ഹിന്ദുമത ഗ്രന്ഥങ്ങളിൽ ധാർമികമായി ഒന്നും പഠിപ്പിക്കുന്നില്ല എന്നും ഹിന്ദുക്കളുടെ മത ഗ്രന്ഥങ്ങളിൽ നിറയെ അശ്ലീലം മാത്രമാണുള്ളത് എന്നും ഇയാള്‍ പറയുന്നു. അതുകൊണ്ടുതന്നെ തനിക്ക് ഹിന്ദുക്കളോട് വല്ലാത്ത വെറുപ്പാണ് ഉള്ളതെന്നും താരിഖ് പറയുന്നു. ഇയാളുടെ ഈ പ്രഭാഷണത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് ഇദ്ദേഹത്തിൻറെ ഈ പ്രസ്താവനക്കെതിരെ വിമർശവുമായി രംഗത്തു വന്നത്. വോട്ടിന് വേണ്ടി ഒരു രാഷ്ട്രീയ നേതാവും ഇത്തരത്തില്‍ തരം താഴരുതെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടു .
അതേസമയം തിരഞ്ഞെടുപ്പിനു മുൻപായി ചില പ്രതിപക്ഷ കക്ഷികൾ ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങൾ നടത്തുന്നത് ബംഗ്ലാദേശില്‍ പതിവാണ്. എന്നാൽ ഇത്തവണ താരിഖിന്റെ പ്രസ്താവന എല്ലാ പരിധിയും ലംഘിച്ചു എന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം .
അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്നും താഴെ ഇറക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി സമൂഹത്തില്‍ ചേരി തിരിവ് സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.