ഭാര്യയെ കൊലപ്പെടുത്താൻ കാരണം ആ ഫോൺ കോൾ; ഒടുവിൽ സജീവൻ നടത്തിയ അരുംകൊല വെളിച്ചത്ത് വന്നത് ഇങ്ങനെ

ഒന്നരവർഷം മുൻപാണ് സജീവ് തന്റെ ഭാര്യ രമ്യയെ കഴുത്തിൽ കയര്‍ മുറുക്കിക്കൊന്ന് വീട്ടു മുറ്റത്ത് കുഴിച്ചു മൂടിയത്. എന്നാല്‍ രമ്യ കാമുകന്റെ ഒപ്പം നാടുവിട്ടുപോയി എന്ന് എല്ലാവരെയും പറഞ്ഞു ധരിപ്പിച്ചു. തന്നിലേക്ക് അന്വേഷണം വരാതിരിക്കാൻ ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഇയാള്‍ പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ രമ്യയുടെ സഹോദരൻ നൽകിയ പരാതിയിൽ ഒടുവിൽ സജീവ് കുടുങ്ങുകയായിരുന്നു. സജീവൻറെ പെരുമാറ്റത്തിൽ സംശയം തോന്നിയ രമ്യയുടെ സഹോദരൻ നൽകിയ പരാതിയിലാണ് ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തത്.

murder 1 1 2
ഭാര്യയെ കൊലപ്പെടുത്താൻ കാരണം ആ ഫോൺ കോൾ; ഒടുവിൽ സജീവൻ നടത്തിയ അരുംകൊല വെളിച്ചത്ത് വന്നത് ഇങ്ങനെ 1

42 കാരനായ സജീവ് നായരമ്പലം സ്വദേശി രമ്യയെ ക്രൂരമായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുക ആയിരുന്നു. വീടിൻറെ കാർപോർച്ചിനോട് ചേർന്ന ഭാഗത്തു നിന്നാണ് രമ്യയുടെ ശവശരീരത്തിന്റെ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തത്.

സജീവ് കൊലപാതകം നടത്തിയത് 2021 ഓഗസ്റ്റ് 15 രാവിലെയാണ്. കൊല നടന്ന ദിവസം ഇവരുടെ രണ്ടു മക്കളും രമ്യയുടെ വീട്ടിലായിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ മക്കളോട് അമ്മയ്ക്ക് ബാംഗ്ലൂരിൽ ജോലി ലഭിച്ചു എന്നും ട്രെയിനിങ്ങിനായി പോയിരിക്കുകയാണ് എന്നും അറിയിച്ചു. എന്നാല്‍ അമ്മയെ കാണണമെന്നും സംസാരിക്കണമെന്നും കുട്ടികൾ വാശിപിടിച്ചതോടെ അമ്മ കാമുകന്റെ ഒപ്പം ഒളിച്ചോടി എന്ന കഥ പറഞ്ഞ് അവരെ വിശ്വസിപ്പിക്കുക ആയിരുന്നു. എന്നാൽ അയൽവാസികളോട് രമ്യ വിദേശത്ത് ജോലിക്ക് പോയി എന്നാണ് പറഞ്ഞത്.

രമ്യയെ കാണാനില്ല എന്ന് പരാതി ലഭിച്ചപ്പോൾ ഈ വിവരം കാണിച്ച് പോലീസ് പഞ്ചായത്ത് അധികൃതർക്ക് അറിയിപ്പ് നൽകിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചായത്ത് അംഗം വീട്ടിലെത്തിയപ്പോൾ സജീവൻ പട്ടിയെ  അഴിച്ചു വിട്ടു. പിന്നീട് സജീവിനെ നേരിട്ട് കണ്ടു വിവരം തിരക്കിയപ്പോൾ രമ്യ വിദേശത്ത് പോയി എന്ന മറുപടിയാണ് ഇയാൾ നൽകിയത്.

ഫോൺവിളിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രാവിലെ ജോലിക്ക് പുറത്തേക്ക് പോയ സജീവൻ പെട്ടെന്ന് തിരികെ എത്തുമ്പോൾ രമ്യ ഫോണിൽ സംസാരിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. ശേഷം ഇയാൾ രമ്യയെ  കയറു കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് രാത്രിയാകുന്നത് വരെ മൃതദേഹം വീട്ടിനുള്ളിൽ തന്നെ സൂക്ഷിച്ചു. നേരം ഇരുട്ടിയപ്പോൾ വരാന്തയോട് ചേർന്നുള്ള ഭാഗത്ത് കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു. ഈ വീട്ടിൽ തന്നെയാണ് ഇയാൾ മക്കളുമൊത്ത് കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button