രണ്ട് മിനിറ്റിന്‍റെ വ്യത്യാസത്തിലാണ് ഞാൻ രക്ഷപ്പെട്ടത്…. അപകടത്തില്‍ നിന്ന് നടൻ ധർമ്മജൻ ബോള്‍ഗാട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്….
കഴിഞ്ഞ ദിവസം എറണാകുളം വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ അപകടത്തിൽ നിന്നും പ്രമുഖ നടൻ ധർമ്മജൻ ബോൾഗാട്ടി രക്ഷപ്പെട്ടത് തലനാരിഴക്ക് . ഈ അപകടം കേരളത്തെ ആകെ ഞെട്ടിച്ചിരിരുന്നു. തന്റെ വളരെ അടുത്ത സുഹൃത്തുക്കളുടെ പടക്ക നിർമ്മാണ ശാലയാണ് അപകടത്തിൽപ്പെട്ടു തകർന്നതെന്ന് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
അപകടത്തിൽ പെട്ട് തകർന്നത് തന്റെ വളരെ അടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേർന്ന് നടത്തുന്ന കടയാണെന്ന് ധര്‍മജന്‍ പറയുന്നു. താനും സുഹൃത്തുകളും എപ്പോഴും അവിടെ പോയി ഇരിക്കാറുണ്ട്. വെറും രണ്ടു മിനിറ്റിന്റെ മാത്രം വ്യത്യാസത്തിലാണ് ആ അപകടത്തിൽ നിന്നും താന്‍ രക്ഷപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു . തന്റെ നാട്ടില്‍ ഉള്ള വെടിക്കെട്ടുകൾ എല്ലാം തന്നെ നടത്തുന്നവരാണ് അവർ . അവര്‍ക്ക് ലൈസൻസ് ഉണ്ട്. പക്ഷേ വളരെ ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നു എന്നതാണ് വലിയ പ്രശ്നം. അവർ അവിടെ നിന്നും മാറാൻ ഇരിക്കുകയായിരുന്നു. പാലക്കാട്ടേക്ക് മാറാന്‍ ഇരിക്കുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത് എന്നും ധർമ്മജൻ മാധ്യമങ്ങളോട് പ്രതികരിക്കവേ പറയുകയുണ്ടായി.
അതേ സമയം ഈ സ്ഫോടനം നടന്നത് അനധികൃതമായി സൂക്ഷിച്ച പടക്ക ശേഖരത്തിൽ നിന്നാണ് എന്ന് എറണാകുളം ജില്ലാ കളക്ടർ ഡോക്ടർ രേണു രാജ് അറിയിച്ചു. ഇതിൽ ജെയ്സൺ എന്ന പേരുള്ള ആളിന് മാത്രമാണ് നിലവില്‍ ലൈസൻസ് ഉള്ളത്. ഈ ലൈസൻസിന്റെ മറവിൽ അവര്‍ അധികൃതമായി വലിയ തോതിൽ പടക്കം സൂക്ഷിച്ചത്. ഈ അപകടം ഉണ്ടാകാനുള്ള പ്രധാന കാരണം ചൂടാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം