പ്രതിശ്രുത വധുവിന്റെയും അമ്മയുടെയും സ്വകാര്യ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; യുവാവിനെ വധു തല്ലിക്കൊന്നു

പ്രതിശ്രുത വധുവിന്റെയും അമ്മയുടെയും സ്വകാര്യ വീഡിയോകൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച ഡോക്ടറെ പ്രതിശ്രുത വധു അടിച്ചു കൊലപ്പെടുത്തി. 27 കാരനായ വികാസാണ് മരിച്ചത്. സുഹൃത്തുക്കളായ സുശീൽ, ഗൗതം എന്നിവരുമായി ചേർന്ന് ആണ് പ്രതിശ്രുത വധു ആയ പ്രതിപ വികാസിനെ തല്ലിക്കൊന്നത്. ഇവരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

IMG 5916 b
പ്രതിശ്രുത വധുവിന്റെയും അമ്മയുടെയും സ്വകാര്യ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; യുവാവിനെ വധു തല്ലിക്കൊന്നു 1

സെപ്റ്റംബർ 11നാണ് യുവതിയുടെ സുഹൃത്തിന്റെ വീട്ടിൽ വച്ച് വികാസിനെ വധു ആക്രമിക്കുന്നത്. തുടർന്ന് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയാണ് വികാസ് കഴിഞ്ഞ പതിനെട്ടാം തീയതി മരിക്കുന്നത്. പ്രതിപ ബാംഗ്ലൂരിൽ ആർക്കിടെക്ട് ആയി  ജോലി നോക്കുകയാണ്. വികാസും പ്രതിപയും ചെന്നൈ സ്വദേശികളാണ്.

രണ്ടുവർഷം മുൻപാണ് പ്രതിപയും വികാശും സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുക ആയിരുന്നു. രണ്ടു  വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ആയിരുന്നു. യുക്രെയിനിൽ നിന്ന് എം ബി ബി എസ് പൂർത്തിയാക്കിയ വികാസ് ചെന്നൈയിൽ പ്രാക്ടീസ് ചെയ്യുന്നതിനിടയാണ്  ഉപരിപഠനത്തിന് ഭാഗമായി ആറു മാസത്തേക്ക് ബാംഗ്ലൂരിലേക്ക് എത്തുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. ഈ സമയത്താണ് ഇയാൾ പ്രതിഭയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയത്. വികാസ് പ്രതിപയുടെ മാത്രമല്ല അവരുടെ അമ്മയുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതായി പോലീസ് പറയുന്നു.

169677 video leak web
പ്രതിശ്രുത വധുവിന്റെയും അമ്മയുടെയും സ്വകാര്യ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; യുവാവിനെ വധു തല്ലിക്കൊന്നു 2

പകർത്തിയ ദൃശ്യങ്ങൾ ഇയാള്‍ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇതിന്റെ പേരില്‍ ഇരുവരും തമ്മിൽ വഴക്കായി. പ്രതിപ ഇതേപോലെ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞു. പിന്നീട് സുഹൃത്തുക്കൾ ചേർന്ന് പ്ലാൻ ചെയ്തതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10ന് വികാസിനെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കുന്നതിനിടെയാണ് വികാസ് മരണപ്പെടുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *

Back to top button